കോട്ടയം : ബാറിൽ ഉണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ ബാർ ജീവനക്കാരൻ മരിച്ചു. കോട്ടയം നഗരമധ്യത്തിലെ ബാറിൽ ഉണ്ടായ സംഘർഷത്തിനിടെ ആയിരുന്നു ജീവനക്കാരന് പരിക്കേറ്റിരുന്നത്. ജോസീസ് ബാറിലെ ജീവനക്കാരനായ തിരുവല്ല പുറമറ്റം കൂടാരത്തിൽ സുരേഷ് എന്ന 50 വയസ്സുകാരനാണ് മരിച്ചത്.
ബാറിൽ ഉണ്ടായ സംഘർഷത്തിനിടെ ആക്രമികൾ നടത്തിയ കല്ലേറിലാണ് സുരേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇദ്ദേഹത്തിന്റെ തലയ്ക്ക് പിന്നിലായിരുന്നു കല്ല് വന്ന് പതിച്ചിരുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച നാലുമണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.
മാർച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണം നടത്തിയ ശ്യാം, ആദർശ്, ജെബിൻ പി ജോൺ, ആബേൽ ജോൺ എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലയ്ക്ക് ഏറുകൊണ്ട സുരേഷ് രണ്ടുദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.
Discussion about this post