ന്യൂഡൽഹി: മൂന്ന് ഭാഗവും കടലുകളാൽ ചുറ്റപ്പെട്ട രാജ്യമാണ് ഇന്ത്യ. അത് കൊണ്ടുതന്നെ സമുദ്ര സുരക്ഷയിൽ ഇന്ത്യ എപ്പോഴും അഗ്രകണ്യൻമാരാണ്. കൂറ്റൻ കപ്പലുകളിൽ എപ്പോഴും യുദ്ധസന്നാഹവുമായി നാവികസേന സമുദ്രത്തിന് കാവലാളാകുന്നു. ഇന്ത്യയുടെ ഈ സൈന്യം സ്വന്തം രാജ്യത്തിന് മാത്രമല്ല കടൽക്കൊള്ളക്കാരുടെ തോക്കിൻമുനയിൽപ്പെട്ട അയൽരാജ്യക്കാർക്കും രക്ഷകരായ ഒട്ടേറം സംഭവങ്ങളാണ് ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളത്.
വിവിധ ഓപ്പറേഷനുകളിലായി 27 പാകിസ്താനികളും 30 ഇറാനികളുമടക്കം നൂറിലധികം പോരെ.ാണ് ഇന്ത്യൻ നാവിക സേന രക്ഷപ്പെടുത്തിയത്. ഓപ്പറേഷൻ സങ്കൽപ്’ ഉൾപ്പെടെയുള്ള അറബിക്കടലിലെ കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങളിലൂടെ 45 ഇന്ത്യക്കാരെയും 65 വിദേശ പൗരന്മാരെയും ഉൾപ്പെടെ 110 പേരെ രക്ഷിച്ചതായാണ് നാവികസേന വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തൽ.
അറബിക്കടലിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 10 യുദ്ധക്കപ്പലുകൾ, പി-8ഐ നിരീക്ഷണ വിമാനം, സീ ഗാർഡിയൻ ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. അറബിക്കടലിലെ കടൽക്കൊള്ള വിരുദ്ധ ഓപ്പറേഷൻ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ നാവികസേനയുടെ വാർത്താസമ്മേളനം. ഇന്ത്യൻ നാവികസേനാ പിടികൂടിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ന് രാവിലെ മുംബൈയിലെത്തിച്ച് പോലീസിന് കൈമാറിയിരുന്നു.
Discussion about this post