തൃശൂർ: കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ജനങ്ങൾ കിറ്റിന് അടിമകളായി കഴിഞ്ഞു. അതിൽ നിന്നും മോചനം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്ന് ഓശാന ഞായറിനോട് അനുബന്ധിച്ച് സുരേഷ് ഗോപി തൃശൂർ ലത്തിൻ പള്ളി സന്ദർശിച്ചു. രാവിലെ തന്നെ പള്ളിയിലെത്തിയ അദ്ദേഹം വിശ്വാസികൾക്കൊപ്പം പ്രദക്ഷിണത്തിൽ പങ്കെടുത്തു.
ലത്തീൻ ദേവാലയത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങലിലും അദ്ദേഹം പങ്കെടുത്തിയിരുന്നു. മാദ്ധ്യമങ്ങൾ അദ്ദേഹത്തോട് പ്രതികരണം തേടിയെങ്കിലും പ്രാർത്ഥിക്കാൻ വന്നതാണെന്നും ഇപ്പോൾ പ്രതികരണമില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഓശാന ആശംസകൾ നൽകിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Discussion about this post