ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്ര ഭൂമി കയ്യേറാൻ ശ്രമിച്ച് മതതീവ്രവാദികൾ. ക്ഷേത്ര ഭൂമിയിൽ മസ്ജിദ് നിർമ്മിക്കുന്നതായി തറക്കല്ലിട്ടു. ദിനാജ്പൂർ ജില്ലയിലെ കാന്തജ്യൂ ക്ഷേത്രത്തിന്റെ ഭൂമിയിലാണ് കയ്യേറ്റ ശ്രമം.
കഴിഞ്ഞ ദിവസമാണ് ഇവിടെ മസ്ജിദിനായി തറക്കല്ലിട്ടത്. അവാമി ലീഗ് പാർട്ടി നേതാവ് മുഹമ്മദ് സക്കറിയ ആണ് ഇതിന് ചുക്കാൻപിടിക്കുന്നത് എന്നാണ് വിവരം. സംഭവത്തിൽ പ്രദേശത്തെ ഹിന്ദുക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. 62.46 ഏക്കർ ഭൂമിയാണ് കാന്തജ്യൂ ക്ഷേത്രത്തിന് ഉള്ളത്.
അടുത്തിടെ ചന്ദ്രനാഥ് മന്ദിറിന്റെ ഭൂമി കയ്യേറാൻ മതതീവ്രവാദികൾ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാന്തജ്യൂ ക്ഷേത്ര ഭൂമി കയ്യേറാനുള്ള ഇവരുടെ ശ്രമം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഹിന്ദുക്കൾ.
ക്ഷേത്രത്തിൽ മസ്ജിദ് പണിയാനുള്ള നീക്കങ്ങൾ ആരംഭിച്ചതിന് പിന്നാലെ ഹിന്ദുക്കൾ എതിർപ്പ് വ്യക്തമാക്കി ഡെപ്യൂട്ടി കമ്മീഷണർക്കും മറ്റും കത്ത് നൽകിയിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ലെന്ന് ഹിന്ദുക്കൾ പറയുന്നു. ഭൂമി തങ്ങളുടേത് ആണെന്നാണ് മുസ്ലീം വിഭാഗത്തിന്റെ വാദം. ഇത് സാധൂകരിക്കുന്നതിനായി ഇവർ വ്യാജരേഖകൾ തയ്യാറാക്കി എന്നും ഹിന്ദുക്കൾ വ്യക്തമാക്കുന്നു.
Discussion about this post