മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടുവയസുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പോലീസിന്റെ ഗുരുതര അനാസ്ഥ. കുട്ടി നിരന്തര മർദ്ധനത്തിന് വിധേയമായി എന്ന് പരാതി പറഞ്ഞിട്ടും പൊലീസ് കേസെടുത്തില്ലെന്ന് മുത്തശ്ശി റംലത്ത് പറഞ്ഞു.
മര്‍ദനമേറ്റതിന്റെ പാടുകള്‍ പൊലീസിനെ കാണിച്ചപ്പോൾ എസ്.ഐ. പ്രതിയുടെ മുഖത്തടിക്കുകയാണുണ്ടായത്, എന്നാല്‍ കേസെടുക്കാന്‍ തയാറായില്ലെന്നും റംലത്ത് പറഞ്ഞു. പരാതി കൊടുത്ത സമയത്ത് പോലീസ് വേണ്ട വിധത്തിൽ നടപടിയെടുത്തിരുന്നുവെങ്കിൽ കുട്ടി രക്ഷപ്പെടുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. മുഹമ്മദ് ഫായിസ് കുഞ്ഞിനേയും മാതാവിനേയും പതിവായി മർദ്ദിക്കാറുണ്ടെന്നും പൊലീസിൽ അറിയിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും കുടുംബം പറഞ്ഞു
അതേസമയം കൊല്ലപ്പെട്ട രണ്ടുവയസുകാരിയെ പിതാവ് നിരന്തരം ഉപദ്രവിച്ചിരുന്നതായി അയല്‍വാസി വ്യക്തമാക്കി. മര്‍ദനം ചോദ്യം ചെയ്താല്‍ കുട്ടിയുടെ കാര്യത്തില്‍ ഇടപെടേണ്ട എന്നാണ് പറയുകയെന്നും . കുട്ടിയെ വീടിന് പുറത്തിറക്കാറില്ലായിരുന്നെന്നും അയൽവാസി പറഞ്ഞു.
അതെ സമയം ഇത്രയധികം പേർ പരാതി പറഞ്ഞിട്ടും, വ്യക്തമായി തെളിവുകൾ ഉണ്ടായിരുന്നിട്ടും കേസ് പുറത്ത് വച്ച് ഒത്തുതീർപ്പ് ആയിരുന്നുവെന്നും അതിനാലാണ് തങ്ങൾ പിന്നീട് ഇടപെടാതിരുന്നത് എന്നാണ് പോലീസിന്റെ വാദം.
Discussion about this post