ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ വീണ്ടും അറസ്റ്റ്. കൊല്ലപ്പെട്ട നെല്ലാനിക്കൽ വിജയന്റെ ഭാര്യ സുമയാണ് അറസ്റ്റിലായത്. സംഭവത്തിൽ ഇവർക്കും പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വിജയനെയും മകളുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയ ശേഷം മറവ് ചെയ്യാൻ പ്രതികൾക്ക് സുമ സഹായം നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സുമയെ പോലീസ് പ്രതി ചേർത്തിരുന്നു. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സുമയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം സുമയെ പോലീസ് കോടതിയിൽ ഹാജരാക്കും. അതേസമയം കേസിലെ മുഖ്യ പ്രതിയായ നിതീഷിനെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർഷങ്ങളോളം യുവതിയെ പീഡിപ്പിച്ചതിനാണ് കേസ്. വയോധികയെ വർഷങ്ങൾ തടവിൽ പാർപ്പിച്ച് പീഡനത്തിന് ഇരയാക്കിയതായുള്ള പരാതിയിൽ നേരത്തെ മറ്റൊരു കേസ് കൂടി നിതീഷിനെതിരെ എടുത്തിരുന്നു.
Discussion about this post