ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസ് ബന്ധപ്പെട്ട് ഡൽഹി ഗതാഗത മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗഹ്‌ലോട്ടിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. മാർച്ച് 21 ന് ഇതേ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൈലാഷ് ഗഹ്‌ലോട്ടിന് ഇഡി ചോദ്യം ചെയ്യലിനായി സമൻസ് അയച്ചത്.
ആം ആദ്മി പാർട്ടിയുടെ (എഎപി) സ്വാധീനമുള്ള നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായ്, കെജ്രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് 31 ന് രാംലീല മൈതാനത്ത് റാലി സംഘടിപ്പിക്കുന്നുണ്ട്. റാലിയിൽ ഇൻഡി സഖ്യത്തിലെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നാണ് വിവരം. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ശരദ് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള, ഭഗവന്ത് മാൻ, ചമ്പൈ സോറൻ, തേജസ്വി യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും യോഗത്തിൽ ചേരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കെജ്രിവാളിനെ സ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന ഡൽഹി ഹൈക്കോടതിയിൽ പുതിയ ഹർജി നൽകിയിരുന്നു. കെജ്രിവാളിനെ പിരിച്ചുവിടാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണറോട് നിർദേശിക്കണമെന്നും എൽജി ഓഫീസ് വഴി ഡൽഹിയെ കേന്ദ്രസർക്കാരിന്റെ ഭരണത്തിൻകീഴിലാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പ്രാദേശിക കോടതി ഏപ്രിൽ 1 വരെ കസ്റ്റഡി നീട്ടിയതിന് ഭാര്യ സുനിത കെജ്രിവാൾ ‘ കോ ആശിർവാദ്’ എന്ന വാട്ട്സ്ആപ്പ് ക്യാമ്പയിൻ ആരംഭിച്ചു. മുഖ്യമന്ത്രിക്ക് ജനപിന്തുണ നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം.
Discussion about this post