ലഖ്‌നൗ: ഭര്‍ത്താവിനെ കൊല്ലുന്നയാള്‍ക്ക് 50,000 രൂപ പ്രതിഫലം നല്‍കുമെന്ന് വാട്‌സാപ്പ് സ്റ്റാറ്റസിട്ട യുവതിക്കെതിരേ കേസെടുത്ത് പോലീസ്. ഉത്തര്‍പ്രദേശിലെ ബാഹ് എന്ന സ്ഥലത്താണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതിയുടെ കാമുകന്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിയില്‍ പറഞ്ഞു.
2022 ജൂലായിലാണ് യുവാവും മധ്യപ്രദേശിലെ ബിന്ദ് സ്വദേശിയായ യുവതിയും വിവാഹിതരായത്. തുടര്‍ന്ന്, ഇരുവരും തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. പ്രശ്നങ്ങൾ രൂക്ഷമായതോടെ അഞ്ച് മാസങ്ങൾക്ക് ശേഷം യുവതി സ്വന്തം വീട്ടിലേക്ക് തിരികെ പോയി. പിന്നീട്, ജീവനാംശം ആവശ്യപ്പെട്ട് യുവതി ഭര്‍ത്താവിനെതിരെ കേസ് കൊടുത്തു.
ഇതിന് പിന്നാലെയാണ് ഭർത്താവിനെ കൊല്ലുന്നയാള്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടത്.
മൂന്നുമാസം മുന്‍പ് ഭാര്യയുടെ മാതാപിതാക്കള്‍ തനിക്കെതിരേ വധഭീഷണി മുഴക്കിയതായും ഭർത്താവ് പരാതിയില്‍ പറയുന്നു. താമസിക്കുന്ന യുവാവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ട്. ഈ ബന്ധത്തെച്ചൊല്ലിയാണ് വിവാഹശേഷം തര്‍ക്കങ്ങള്‍ ആരംഭിച്ചതെന്നും യുവാവ് പറയുന്നു. യുവാവിന്റെ പരാതിയില്‍ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും ബാഹ് പോലീസ് അറിയിച്ചു.
Discussion about this post