ന്യൂഡൽഹി: ആഡംബരവാഹനം സ്ത്രീധനമായി നൽകാത്തതിന്റെ പേരിൽ ഭർത്താവും കുടുംബവും ചേർന്ന് സ്ത്രീയെ തല്ലിക്കൊന്നു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയുമാണ് സ്തീധനമായി ചോദിച്ചിരുന്നത്. എന്നാൽ അത് നൽകാത്തതിനെ തുടർന്നാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
കരിഷ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കരിഷ്മയുടെ സഹോദരൻ ദീപക്കിന്റെ പരാതിയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കരിഷ്മയുടെ ഭർത്താവ് വികാസ്, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്കെതിരെയാണ് പരാതി.
2022 ഡിസംബറിലാണ് വികാസിനെ കരിഷ്മ വിവാഹം കഴിക്കുന്നത്. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക്-3-ലെ ഖേദ ചൗഗൻപൂർ ഗ്രാമത്തിൽ വികാസിന്റെ കുടുംബത്തോടൊപ്പമാണ് ദമ്പതികൾ താമസിച്ചിരുന്നത്. വിവാഹസമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്.യു.വിയും കരിഷ്മയുടെ വീട്ടുകാർ നൽകിയതായി ദീപക് പറഞ്ഞു.
എന്നാൽ വികാസിന്റെ കുടുംബം വർഷങ്ങളായി കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. ശാരീരികമായും മാനസികമായും ഇവർ കരിഷ്മയെ പീഡിപ്പിച്ചതായും ദീപക് വ്യക്തമാക്കി. ‘അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിന് ശേഷം പീഡനം കൂടി. തുടർന്ന് കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ കൂടി കുടുംബത്തിന് നൽകിയെങ്കിലും പീഡനം അവസാനിച്ചില്ലെന്ന് ദീപക് ആരോപിച്ചു.










Discussion about this post