ഭോപ്പാൽ: കിഡ്‌നാപ്പിംഗ് നാടകം കളിച്ച് മാതാപിതാക്കളിൽ നിന്നും പണം തട്ടാൻ ശ്രമിച്ച 21കാരിയെ കണ്ടെത്തി. ഇൻഡോറിൽ ആൺ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. രണ്ടാഴ്ച്ചയിലേറെയായി രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമായി പോലീസ് ഇവരെ തിരയുകയായിരുന്നു.
ഇൻഡോറിലെ ദേവ്ഗുരാഡിയ പ്രദേശത്ത് മുറി വാടകയ്‌ക്കെടുത്താണ് ഇരുവരും താമസിച്ചിരുന്നത്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
കോട്ടയിലെ കോച്ചിംഗ് സെന്ററിൽ നിന്നുമാണ് കാവ്യയെന്ന 21കാരിയെ കാണാതായത്. വിദേശത്തേക്ക് പോകാൻ പണം കെണ്ടത്തുന്നതിനായാണ് പെൺകുട്ടി കടുംകൈ ചെയ്തത്. തന്നെ ആരോ തട്ടിക്കൊണ്ട് പോയെന്നു കാണിച്ചുള്ള വ്യാജ ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചുകൊണ്ട് 30 ലക്ഷം രൂപയാണ് കാവ്യ കുടുംബത്തോട് ആവശ്യപ്പെട്ടത്.
അമ്മയാണ് പെൺകുട്ടിയെ കോച്ചിംഗിനായി കോട്ടയിലെ ഹോസ്റ്റലിൽ കൊണ്ടാക്കിയത്. എന്നാൽ, മൂന്ന് ദിവസം മാത്രമാണ് കാവ്യ ഹോസ്റ്റലിൽ നിന്നത്. ഇതിന് ശേഷം വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന മറ്റൊരു സുഹൃത്തിനൊപ്പം ഹോസ്റ്റലിൽ നിന്നും ഇൻഡോറിലേക്ക് പോവുകയായിരുന്നു.
രാജസ്ഥാനിലെ കോച്ചിംഗ് സെന്ററിൽ ഉണ്ടെന്ന തരത്തിലുള്ള ചിത്രങ്ങൾ ഇവർ മാതാപിതാക്കൾക്ക് അയച്ചിരുന്നു. എന്നാൽ, പിന്നീട് മകളെ തട്ടിക്കൊണ്ടുപോയെന്ന തരത്തിലുള്ള ചിത്രങ്ങൾ കാവ്യയുടെ പിതാവായ രഘുവീർ ദഖടിന് ലഭിക്കുന്നത്. തുടർന്ന് അദ്ദേഹം ചിത്രങ്ങൾ സഹിതം പോലീസിനെ സമീപിച്ചു. മകളെ വിട്ടുനൽകാൻ 30 ലക്ഷം തട്ടിക്കൊണ്ട് പോയവർ ആവശ്യപ്പെട്ടതായും അദ്ദേഹം പോലീസിനെ അറിയിച്ചു. മകളെ കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങളും പിതാവ് പോലീസിന് കൈമാറി.
Discussion about this post