ന്യൂഡൽഹി: ഇലക്ഷൻ ആയത് കൊണ്ട് തനിക്കെതിരെ മനഃപൂർവ്വം കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ് എന്ന വാദത്തെ ഡൽഹി ഹൈകോടതിയിൽ തുറന്നെതിർത്ത് ഇ ഡി. ക്രിമിനലുകൾക്കും വിചാരണ നേരിട്ട് കൊണ്ടിരിക്കുന്നവർക്കും, ഇപ്പോൾ ഇലക്ഷൻ സമയമാണ് അതിനാൽ ഞങ്ങൾക്കെതിരെ നടപടിയെടുക്കരുത് എന്ന് പറയാൻ അവകാശമില്ല എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ് വി രാജു ആണ് വ്യക്തമാക്കിയത്.
“തിരഞ്ഞെടുപ്പ് സമയമായതിനാൽ ഞങ്ങൾ കുറ്റം ചെയ്യുമെന്നും എന്നാൽ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും പറയാൻ കുറ്റവാളികൾക്കും വിചാരണയിൽ കഴിയുന്നവർക്കും ഒരു അവകാശവുമില്ല . ഇത് തികച്ചും പരിഹാസ്യമാണ്. അങ്ങനെയാണെങ്കിൽ അതിനർത്ഥം ഇലക്ഷൻ സമയത്ത് കുറ്റവാളികൾക്ക് സ്വതന്ത്രമായി കറങ്ങാൻ ലൈസൻസ് നൽകുന്നത് പോലെയാണ്.
കുറ്റം ചെയ്താൽ ആം ആദ്മി പാർട്ടിയായാലും ജയിലിൽ പോകേണ്ടി വരും നിങ്ങൾ ഒരു മുഖ്യമന്ത്രിയായതിനാൽ അറസ്റ്റ് ചെയ്യാൻ കഴിയില്ല എന്നാണോ നിങ്ങൾ പറയുന്നത്? നിങ്ങൾക്ക് രാജ്യം കൊള്ളയടിക്കാം , പക്ഷേ തിരഞ്ഞെടുപ്പ് വരുന്നതിനാൽ ആർക്കും നിങ്ങളെ തൊടാൻ കഴിയില്ല എന്നാണോ നിങ്ങളുടെ വാദം ? നിങ്ങളുടെ അറസ്റ്റ് രാജ്യത്തിൻറെ അടിസ്ഥാന ഘടനയെതന്നെ തകർക്കുമെന്നാണ് നിങ്ങൾ പറയുന്നത്. ഇത് ഏത് തരത്തിലുള്ള അടിസ്ഥാന ഘടനയാണത് ? അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ് വി രാജു ആം ആദ്‌മി പാർട്ടിയോടും അരവിന്ദ് കെജ്രിവാളിനോടും ചോദിച്ചു.
Discussion about this post