ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബി.ആർ.എസ്. നേതാവ് കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഏപ്രിൽ 23 വരെയാണ് നീട്ടിയിരിക്കുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി നീട്ടിയത്.
ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് കോടതിയിൽ കവിതയെ ഹാജരാക്കിയത്. കവിതയുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടു. കവിത സാക്ഷികളെ സ്വാധിനിച്ച് തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന് ഇ.ഡി. കോടതിയിൽ വാദിച്ചു. കേസുമായി ബന്ധപ്പെട്ട ചില തെളിവുകൾ കവിത ഇതിനോടകം നശിപ്പിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയുടെ പ്രധാന സൂത്രധാരകരിൽ ഒരാളാണ് കവിതയെന്നും ഇ.ഡി. ആരോപിച്ചു. ഇതേ തുടർന്നാണ് കോടതി ജുഡിഷ്യൽ കസ്റ്റ്ഡി 14 ദിവസത്തേക്ക് നീട്ടിയത്.
അടുത്ത ആഴ്ചയിൽ ഒരു ദിവസം തിഹാർ ജയിലിൽ കഴിയുന്ന കവിതയെ വിസ്താരം ചെയ്യണമെന്ന സിബിഐയുടെ ഹർജി കോടതി നേരത്തെ അനുവദിച്ചിരുന്നു. മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി കേസെടുത്തത്.
ഡൽഹി , ഹൈദരാബാദ് , ചെന്നൈ , മുംബൈ തുടങ്ങി രാജ്യത്തുടനീളമുള്ള 245 സ്ഥലങ്ങളിൽ ഇതുവരെ ഇഡി പരിശോധന നടത്തിയിട്ടുണ്ട്. മദ്യനയത്തിലെ ക്രമക്കേടുകളുടെ പേരിൽ സിസോദിയ അടക്കം 15 പേർക്കെതിരെ ആണ് കേസെടുത്തിട്ടുള്ളത്. കേസിൽ പത്ത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
ഡൽഹി മദ്യനയത്തിൻറെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായും ആംആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.
Discussion about this post