ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. മദ്യ നയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറിയെ പുറത്താക്കി. പേഴ്‌സണൽ സെക്രട്ടറി ബിഭവ് കുമാറിനെയാണ് വിജിലൻസ് പുറത്താക്കിയത്. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബിഭവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് പരിഗണിച്ചാണ് ഉത്തരവ്.
ബിഭവിന്റേത് താത്കാലിക നിയമനം മാത്രമായിരുന്നു എന്നാണ് വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തിയിരുന്നില്ല. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്്‌മെന്റ് ഡയറക്ടറേറ്റും ബിഭവിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ ഇഡി ബിഭവിനെ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ഒന്നും കണക്കിലെടുക്കാതൈയാണ് നിയമനം നടന്നതെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.
Discussion about this post