മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. അറസ്റ്റിലായ പ്രതികൾക്ക് ലോറൻസ് ബിഷ്‌ണോയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് അറസ്റ്റിലായത്.
സംഭവത്തിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ലോറൻസ് ബിഷ്‌ണോയിയുടെ പങ്കുമായി ബന്ധപ്പെട്ട് സൂചന ലഭിച്ചിരുന്നു. പിന്നീട് പ്രതികൾ തന്നെ ലോറൻസ് ബിഷ്‌ണോയുമായുള്ള ബന്ധം വ്യക്തമാക്കുകയായിരുന്നു. നേരിട്ട് ബന്ധമുണ്ടെന്നും, സൽമാൻ ഖാന്റെ വസതിയിലേക്ക വെടിയുതിർക്കാനായി തങ്ങളെ ഏർപ്പാടാക്കിയത് ആണെന്നുമായിരുന്നു ഇവർ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചു. ഇതോടെയാണ് ലോറൻസ് ബിഷ്‌ണോയിയെയും പ്രതി ചേർത്തത്.
അതേസമയം കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ ലോറൻസ് ബിഷ്‌ണോയിയെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കങ്ങൾ ക്രൈംബ്രാഞ്ച് ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകും. നിലവിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ് ലോറൻസ് ബിഷ്‌ണോയ്.
കഴിഞ്ഞ ആഴ്ചയായിരുന്നു സൽമാൻ ഖാന്റെ വസതിയ്ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്. മുംബൈയിലെ വസതിയ്ക്ക് നേരെയായിരുന്നു ആക്രമണം. ലോറൻസ് ബിഷ്‌ണോയുടെ സംഘത്തിൽ നിന്നും വലിയ ഭീഷണിയാണ് സൽമാൻ ഖാനുള്ളത്. ഇതിനിടെയായിരുന്നു ആക്രമണം.
Discussion about this post