രാജ്യത്തെ നടുക്കിയ 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസിൽ 38 പ്രതികളുടെവധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. പ്രത്യേക വിചാരണക്കോടതി വിധിച്ച വധശിക്ഷചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച ഹർജികൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.വൈ. കോഗ്ജെ, ജസ്റ്റിസ് സമീർ ജെ. ദാവെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ചരിത്രപരമായ വിധി. കേസിൽ മറ്റ് 11 പ്രതികൾക്ക് പ്രത്യേക കോടതി വിധിച്ചിരുന്ന മരണം വരെയുള്ള ജീവപര്യന്തംതടവുശിക്ഷയും ഹൈക്കോടതി നിലനിർത്തിയിട്ടുണ്ട്. വധശിക്ഷ ലഭിച്ചവരിൽ കോട്ടയം ഈരാറ്റുപേട്ടസ്വദേശികളായ ഷിബിലി, ശാദൂലി, മലപ്പുറം സ്വദേശി ശറഫുദ്ദീൻ എന്നീ മൂന്ന് മലയാളികളുംഉൾപ്പെടുന്നു.
പ്രതികൾക്കുള്ള ശിക്ഷ ശരിവെച്ചതിനൊപ്പം സ്ഫോടനത്തിന് ഇരയായവർക്ക് വൻതുകനഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിനോട് കോടതി കർശനമായി ഉത്തരവിട്ടു. സ്ഫോടനങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും, ഗുരുതരമായിപരുക്കേറ്റവർക്ക് 5 ലക്ഷം രൂപ വീതവും നിസാര പരുക്കേറ്റവർക്ക് 1 ലക്ഷം രൂപ വീതവുമാണ്ധനസഹായം നൽകേണ്ടത്. ഈ നഷ്ടപരിഹാര തുക കൃത്യമായി 2027 മാർച്ച് 31നകം ഇരകളുടെകൈകളിൽ എത്തിക്കണമെന്നും ഹൈക്കോടതി സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയുടെനിയമചരിത്രത്തിൽ ഒരേസമയം ഇത്രയധികം പ്രതികൾക്ക് വധശിക്ഷ സ്ഥിരീകരിക്കുന്നഅപൂർവങ്ങളിൽ അപൂർവമായ വിധിയാണിത്.
2008 ജൂലൈ 26നാണ് ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തെ ചോരയിൽ മുക്കിക്കൊണ്ട് 70 മിനിറ്റിനിടെ 21 ഇടങ്ങളിൽ സ്ഫോടന പരമ്പരകൾ ഉണ്ടായത്. സിവിൽ ഹോസ്പിറ്റൽ, എൽ.ജിഹോസ്പിറ്റൽ, ബസുകൾ, പാർക്ക് ചെയ്തിരുന്ന സൈക്കിളുകൾ, കാറുകൾ എന്നിവ കേന്ദ്രീകരിച്ച്ഇന്ത്യൻ മുജാഹിദീൻ (IM) ഭീകരർ നടത്തിയ ഈ ക്രൂരതയിൽ 56 പേർ കൊല്ലപ്പെടുകയുംഇരുന്നൂറിലധികം ആളുകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ ആകെ78 പ്രതികളാണ് വിചാരണ നേരിട്ടത്. ഇതിൽ 49 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തി 2022ൽപ്രത്യേക കോടതി ശിക്ഷിക്കുകയായിരുന്നു. 28 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടപ്പോൾ ഒരാൾ മാപ്പുസാക്ഷിയായി. ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, ഉത്തർപ്രദേശ് ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതികളാണ് ഈ ഭീകരാക്രമണ ഗൂഢാലോചനയ്ക്ക് പിന്നിൽപ്രവർത്തിച്ചത്.












