വയനാട് : വയനാട്ടിൽ ജനവാസ മേഖലയിൽ മാവോയിസ്റ്റുകൾ ആയുധങ്ങളുമായി എത്തി. തലപ്പുഴ കമ്പമലയിൽ ആണ് വീണ്ടും മാവോയിസ്റ്റുകൾ എത്തിയത്. ബുധനാഴ്ച രാവിലെ സി.പി. മൊയ്തീന്‍റെ നേതൃത്വത്തിലുള്ള 4 അംഗസംഘമാണ് ആയുധങ്ങളുമായി കമ്പമലയിൽ എത്തിയത്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ഇവർ പ്രദേശത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. കമ്പമലയിലെ വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫീസിലേക്കാണ് അന്ന് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. തുടർന്ന് ഇവർ ഓഫീസ് തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ന് കമ്പമലയിൽ എത്തിയവരിൽ 2 മാവോയിസ്റ്റുകളുടെ കൈകളിലാണ് ആയുധങ്ങളുണ്ടായിരുന്നത്. വോട്ടെടുപ്പ് ബഹിഷ്കരണമെന്നും വോട്ടു ചെയ്തിട്ടും ഒരു കാര്യവുമില്ലെന്നും ഇവർ നാട്ടുകാരോട് പറഞ്ഞു. എന്നാൽ ഇതിനുപിന്നാലെ നാട്ടുകാരും മാവോയിസ്റ്റുകളുമായി വാക്കു തർക്കമുണ്ടാവുകയും തുടർന്ന് ഇവർ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
Discussion about this post