എറണാകുളം : തൊടുപുഴയിൽ വീണ്ടും പുലിയുടെ ആക്രമണം. ഇല്ലിചാരിയിലാണ് പുലി ഇറങ്ങിയത്. പുലി കുറുക്കനെയും നായയെയും ആക്രമിച്ചു കൊന്നു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇല്ലിചാരിയിൽ പുലിയിറങ്ങുന്നത്.
ആക്രമിച്ചത് പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പുലിയെ പിടിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തിയതായി വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ആഴ്ച വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പിന്നാലെ പുലിയെ പിടിക്കാനായി കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ പുലി കുടുങ്ങിയില്ല.
അതേസമയം ഇന്നലെ തെന്മല വനം റേഞ്ചിലെ നാഗമലയിൽ ഹാരിസൺ മലയാളം തോട്ടത്തിൽ പുലിയുടെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. പുലിയുടെ ആക്രമണത്തിൽ ഒരാൾക്കു പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ സമീപത്തെ വനത്തിൽ പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു.
Discussion about this post