തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ മോട്ടോർ വാഹന വകുപ്പിന് ആശ്വാസം. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലറിന് സ്‌റ്റേയില്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാം എന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഇടക്കാല ഉത്തരവ് ഇറക്കിയത്.
ട്രാൻസ്‌പോർട്ട് കമ്മീഷണർ പുറത്തിറക്കിയ പുതിയ ഡ്രൈവിംഗ് ടെസ്റ്റിന് സ്റ്റേ ചെയ്യണം എന്നായിരുന്നു ഹർജിയുടെ ആവശ്യം . ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ജീവനക്കാരുമടക്കമാണ് ഹർജി നൽകിയത്. കമ്മീഷണർ പുറത്തിറക്കിയ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് സ്‌റ്റേ ചെയ്യാനുള്ള സാഹചര്യങ്ങൾ കാണുന്നില്ല. അതുകൊണ്ട് തന്നെ ഇവർക്ക് പരിഷ്‌കരണവുമായി മുന്നോട്ട് പോകാം എന്നാണ് കോടതി അറിയിച്ചത്.
കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിന്റെ ചുവട് പിടിച്ചാണ് നിലവിൽ പരിഷ്‌കാരണം കൊണ്ടുവന്നിരിക്കുന്നത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വാദം. ഗിയർ ഇല്ലാത്ത ഇരുചക്ര വാഹനം ഉപയോഗിച്ചിള്ള ടെസ്റ്റ് നടത്തുന്നതും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതും കാര്യക്ഷമത കൂട്ടാനാണെന്നും കോടതിയിൽ മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അതേസമയം തൊഴിലാളി സംഘടനകൾ ഇന്നും വലിയ തോതിൽ പ്രതിഷേധങ്ങൾ നടത്തുകയാണ്.
Discussion about this post