Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഗാൽവൻ താഴ് ‌വര: ചൈന ചതി ആവർത്തിക്കുമോ ?

അരുൺ ശേഖർ

by Brave India Desk
Jul 7, 2020, 06:50 pm IST
in News
Share on FacebookTweetWhatsAppTelegram

1962ലെ കുപ്രസിദ്ധ അധിനിവേശം മുതൽ ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ അവകാശമുന്നയിക്കുന്ന ചൈന ഏറ്റവുമൊടുവിൽ ചെയ്ത ചതിയായിരുന്നു ഗാൽവൻ താഴ്വരയിലേത്. നിയന്ത്രണരേഖയ്ക്കിരുപുറവുമായി നിലകൊള്ളുന്ന ഇരുരാജ്യങ്ങളുടെയും ഫോർവേഡ് പോസ്റ്റുകളിൽ നിന്നും സ്ഥിരമായി ഉണ്ടാകാറുള്ള പരിശോധനയിൽ ചൈന അതിരുമാന്തുന്നത് ഇന്ത്യൻ സൈനികരുടെ ശ്രദ്ധയിൽപ്പെടുകയും അതേത്തുടർന്ന് ജൂൺ മാസം പതിനഞ്ചാം തീയതിയിലുണ്ടായ സംഘർഷത്തിൽ ഇരുപക്ഷത്തും ആൾനാശം സംഭവിക്കുകയുമായിരുന്നു.

നിയന്ത്രണരേഖയിലെ പെരുമാറ്റച്ചട്ടങ്ങൾ സംബന്ധിച്ച് മൂന്നു കരാറുകളിൽ ഒപ്പുവച്ച ചൈന 1954ൽ പഞ്ചശീലതത്വങ്ങളിൽ ഒപ്പുവച്ച ശേഷം 1962ൽ അതെല്ലാം കാറ്റിൽപ്പറത്തി ഇന്ത്യയെ ആക്രമിച്ചതുപോലെ ഗാൽവനിലും മറ്റൊരു ചതിക്കെണിയൊരുക്കുകയായിരുന്നു. ഇത്തവണ ന്യൂഡൽഹി ഒട്ടും അമാന്തിച്ചു നിന്നില്ല. ശക്തമായ തീരുമാനങ്ങളിലൂടെ ചൈനപ്പനി ലോകമാകെ പടർത്തിയ ചൈനയുടെ അമിതമായ ആത്മവിശ്വാസത്തിന്റെ കടയ്ക്കൽ തന്നെ കത്തിവച്ചു. മേഖലയിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം അടിയന്തിരമായി കൂട്ടിയതിനു പിന്നാലെ അതിവിശിഷ്ട കമാൻഡോ ഫോഴ്സായ സ്പെഷ്യൽ പാരാ റജിമെന്റിനെയും മേഖലയിലേക്ക് വിന്യസിച്ചു.

Stories you may like

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

പാന്ഗോങ് തടാകത്തിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം നടത്തുന്നതിനായി ഭാരതീയ നാവികസേനയുടെ ഫാസ്റ്റ് ബോട്ടുകളും പൊസൈഡോൺ നിരീക്ഷണവിമാനവും മേഖലയിൽ എത്തിച്ചതിനൊപ്പം ഭാരതീയ വായുസേനയുടെ കുന്തമുനകളായ മിഗ് 29, സുഖോയ് 30 MKI എന്നീ യുദ്ധവിമാനങ്ങൾ, അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകൾ, ഒപ്പം സി130ജെ സൂപ്പർ ഹെർക്കുലീസ് വിമാനവും ലഡാഖിലെ ഫോർവേഡ് ബേസുകളിൽ നിന്നും നിരവധി തവണ പറന്നുയർന്നു.

ഇതോടൊപ്പം തന്നെ 59 ചൈനീസ് ആപ്പുകൾ ഒറ്റയടിക്ക് നിരോധിച്ച നടപടിയിലൂടെ ശക്തമായ സന്ദേശം ചൈനയ്ക്ക് നൽകാനും സർക്കാർ മടിച്ചില്ല. ഇക്കഴിഞ്ഞയാഴ്ച മുൻകാല രീതികൾക്ക് വിരുദ്ധമായി ടിബറ്റൻ ആത്മീയനേതാവായ ദലൈലാമയ്ക്ക് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു, ലഡാഖിലെ ലഫ്.ഗവർണർ ആർകെ മാഥുർ, കേന്ദ്രമന്ത്രി കിരൺ റിജിജു, ബിജെപിയുടെ ദേശീയ സെക്രട്ടറി രാം മാധവ് തുടങ്ങിയ പ്രമുഖർ ട്വിറ്റർ വഴിയും ജന്മദിനാശംസകൾ നേർന്നതും ചൈനയ്ക്കുള്ള ശക്തമായ താക്കീതായിരുന്നു. ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിന്നൽ സന്ദർശനം കൂടിയായപ്പോൾ ഗാൽവൻ താഴ്‌വരയിൽ മനപ്പൂർവ്വം കെട്ടിയുയർത്തിയ പോസ്റ്റുകളിൽ നിന്നും പിൻവാങ്ങാൻ ചൈന തീരുമാനിച്ചു. ഇതിനിടെ ഇരുരാജ്യങ്ങളുടെയും സേനാവിഭാഗങ്ങൾ തമ്മിൽ നിരവധി സൈനികതലചർച്ചകളും നടന്നു. ഇരുരാജ്യങ്ങളും അവരുടെ ഫോർവേഡ് ബേസുകളിലേക്ക് ധാരണയായെങ്കിലും പ്രതിരോധമേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും മുൻകാല അനുഭവങ്ങളും ചൈനയെ ഒറ്റയടിക്ക് വിശ്വസിക്കുന്നതിൽ നിന്നും ഇന്ത്യയെ വിലക്കുന്നു.

അനധികൃതമായി കയ്യേറാൻ ശ്രമിച്ച നിയന്ത്രണരേഖയിൽ നിന്ന് പിൻവാങ്ങാൻ ചൈന തീരുമാനിച്ചെങ്കിലും അവരുടെ സൈനികരെ ഇപ്പോഴും അതിർത്തിമേഖലയിലുടനീളം വിന്യസിച്ചിരിക്കുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധാഭിപ്രായം. പ്രത്യേകിച്ചും ഗാൽവൻ താഴ്വര കഴിഞ്ഞുള്ള ചില സംഘർഷമേഖലകളിൽ ചൈനയുടെ സൈനികർ ഇപ്പോഴും ഒഴിയാൻ കൂട്ടാക്കാതെ നിൽക്കുന്നുണ്ട് എന്നതും, ചൈനയുടെ സേന ഇതുവരെയും സമാധാനകാലത്തെ അവരുടെ പൊസിഷനുകളിലേക്ക് മാറിയിട്ടില്ല എന്നതും ചൈനയുടെ നിലപാടിലെ ഉറപ്പില്ലായ്മയ്ക്ക് ഉദാഹരണമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തുന്ന ഒരു നീക്കമെന്ന നിലയിൽ നിലവിലെ ഉടമ്പടി സ്വാഗതാർഹമാണെങ്കിലും, സ്ഥിരമായ ഒരു സമാധാനക്കരാർ ഉണ്ടാകേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ അയൽക്കാരനും അതിരുമാന്തിയും എതിരാളിയുമായ ചൈനയെ ഒട്ടും വിശ്വസിക്കാൻ കൊള്ളില്ലെങ്കിലും അതിർത്തിയിൽ കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കി സമാധാനത്തിന്റെ പാതയിലേക്കെത്താൻ സ്ഥിരമായ ഒരു സമാധാനക്കരാർ അത്യാവശ്യമാണെന്നാണ് മേഖലയിലെ വിദഗ്ദ്ധപക്ഷം.

Tags: AggressionChina ArmyChina-India ScuffleGalvan
Share24TweetSendShare

Latest stories from this section

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies