ന്യൂഡൽഹി; ഇന്ത്യയെ ആക്രമിച്ച് ലോകത്തിൻറെ ഏതുഭാഗത്ത് പോയാലും നിങ്ങൾ സുരക്ഷിതരായിരിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഉറി, പുൽവാമ ഭീകരാക്രമണങ്ങളോടുള്ള ഇന്ത്യയുടെ പ്രതികരണം അതായിരുന്നുവെന്നും ജയശങ്കർ വ്യക്തമാക്കി. ആക്രമണങ്ങൾ നടത്തി പാകിസ്താനിലേക്ക് ഓടിപോയാലും നിങ്ങൾ സുരക്ഷിതരല്ല എന്ന വ്യക്തമായ സന്ദേശമാണ് ഇന്ത്യ നൽകിയതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
നിയന്ത്രണരേഖയിലോ അന്താരാഷ്ട്ര അതിർത്തികളിലോ നിങ്ങൾ സുരക്ഷിതരായിരിക്കില്ല. ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും ചെയ്ത് നിങ്ങൾ പാകിസ്താനിലേക്ക് ഓടിപോകുന്നു. നിങ്ങൾ അവിടെ സുരക്ഷിതരാണെന്ന് കരുതരുത്,” ജയശങ്കർ പറഞ്ഞു.അതിനുള്ള വ്യക്തമായ നേരിട്ടുള്ള സന്ദേശമാണ് ബാലക്കോട്ടിലൂടെ ഇന്ത്യ നൽകിയതെന്നും ജയശങ്കർ ആവർത്തിച്ചു. സന്ദേശം ആർക്കാണോ നൽകാൻ ഉദ്ദേശിച്ചത് അവർക്കത് മനസ്സിലായിക്കാണുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണവും തുടർന്നുണ്ടായ കോൺഗ്രസിൻറെ നിഷ്ക്രിയത്വവും ജയശങ്കർ എടുത്തുകാട്ടി.“മുംബൈയിൽ 26/11-നുള്ള കോൺഗ്രസിൻറെ പ്രതികരണം നോക്കൂ, ഉറി, പുൽവാമ എന്നിവയോടുള്ള ബിജെപി സർക്കാരിൻറെ പ്രതികരണം നോക്കൂ.സായുധ സേനകൾ ഒന്നുതന്നെയാണ്, ബ്യൂറോക്രസി ഒന്നുതന്നെയാണ്, ബുദ്ധിശക്തിയും ഒന്നുതന്നെയാണ്,” ജയശങ്കർ പറഞ്ഞു.
ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക താവളത്തിൽ ഭീകരർ ആക്രമണം നടത്തി ദിവസങ്ങൾക്കുള്ളിൽ 2016 സ്പതംബറിൽ പാക് അധീന കശ്മീരിൽ (പിഒകെ) ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തി.2019 ഫെബ്രുവരിയിൽ, ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പാകിസ്താനിലെ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തി, ജയശങ്കർ വ്യക്തമാക്കി.
Discussion about this post