പശ്ചിമ ബംഗാളിന്റെ ഭരണം കയ്യാളുന്ന മമത ബാനർജിയ്ക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് സർക്കാർ നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ നടപടി. ഇതോടെ കഴിഞ്ഞ പത്ത് വർഷത്തിലധിക കാലമായി സർക്കാർ നൽകിയ സർട്ടിഫിക്കേറ്റുകളെല്ലാം അസാധുവായി . സംസ്ഥാന സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ പ്രതിരോധത്തിലാക്കിയ ഹൈക്കോടതി വിധിയെ ഖാൻ മാർക്കെറ്റ് ഗ്യാംഗിനേറ്റ പ്രഹരം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. അതിരുകൾ ഭേദിച്ച് ജനാധിപത്യത്തെ കീഴടക്കാൻ ശ്രമിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് നിർണായ വിധിയെന്നും പ്രധാനമന്ത്രി പറയുന്നു.
ഇൻഡി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് കൊൽക്കത്ത ഹൈക്കോടതിയുടെ നടപടി. 2010 ന് ശേഷം സർക്കാർ നൽകിയ ഒബിസി സർട്ടിഫിക്കേറ്റുകൾ മുഴുവൻ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി മുസ്ലീം വിഭാഗങ്ങൾക്ക് വ്യാപകമായി സർക്കാർ സംവരണ സർട്ടിഫിക്കേറ്റ് നൽകിയതാണ് ഹൈക്കോടതിയുടെ വിധിയിലേക്ക് വഴിവച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ സ്രോതസ്സുകൾ വിനിയോഗിക്കാനുള്ള പ്രഥമാധികാരം മുസ്ലീങ്ങൾക്കാണ് എന്നാണ് ഇൻഡി സഖ്യം പറയുന്നത്. ഇക്കൂട്ടർ സർക്കാർ ഭൂമി വഖഫ് ബോർഡിന് കൈമാറുന്നു. ഇതിന് പ്രതിഫലമായി വോട്ടുകളാണ് ഇവർ ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ വികസനത്തിനായി നീക്കിവയ്ക്കുന്ന ബജറ്റ് തുകയിൽ 15 ശതമാനം മുസ്ലീം വിഭാഗങ്ങൾക്ക് നൽകണം എന്നാണ് അവകാശവാദം. ഇവർ ബാങ്കുകളിൽ നിന്നും മുസ്ലീം വിഭാഗങ്ങൾക്കായി വായ്പകൾ വാരിക്കോരി നൽകുന്നു. സർക്കാർ ടെണ്ടറുകൾ നൽകുന്നു. ഇത്തരത്തിൽ സർവ്വസവും ഒരു മതവിഭാഗത്തിന് മാത്രമായി നൽകുന്ന ഖാൻ മാർക്കറ്റ് ഗ്യാംഗിന്റെ മുഖത്തേറ്റ പ്രഹരം ആണ് ഹൈക്കോടതി വിധി. ഇത് അവരുടെ പാപങ്ങൾക്കുള്ള ശിക്ഷയാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു ഒബിസി സർട്ടിഫിക്കേറ്റുകൾ റദ്ദാക്കിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അവകാശം ഇല്ലാത്തവർ സംവരണ സർട്ടിഫിക്കറ്റ് മുതലെടുത്ത് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്ന് കാണിച്ച് ഹൈക്കോടതി മുൻപാകെ പൊതുതാത്പര്യ ഹർജി ലഭിച്ചിരുന്നു. ഇതാണ് നിർണായകമായ വിധിയിലേക്ക് വഴിവച്ചത്.
2012 ലെ പശ്ചിമബംഗാൾ ഒബിസി സംവരണ നിയമത്തിലെ 2 എച്ച്, 5, 6, 16 എന്നീ സെക്ഷനുകളും ഷെഡ്യൂള് ഒന്നും മൂന്നുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഭരണാഘടനാവിരുദ്ധം എന്ന് പരാമർശിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിധി പ്രസ്താവിച്ചത്. നിയമത്തിൽ ചില മാറ്റങ്ങൾക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മമത സർക്കാർ അധികാരത്തിലേറിയ ശേഷം 118 ഓളം വരുന്ന മുസ്ലീം വിഭാഗങ്ങൾക്ക് ഒബിസി സർട്ടിഫിക്കേറ്റുകൾ അനധികൃതമായി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്നായിരുന്നു സർ്ട്ടിഫിക്കേറ്റുകൾ റദ്ദാക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം എന്നും സൂചനയുണ്ട്.
അതേസമയം വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി മമതാ ബാനർജി രംഗത്ത് എത്തി. ഹൈക്കോടതിയുടെ വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് ആയിരുന്നു മമത വിധിയോട് പ്രതികരിച്ചത്. സർക്കാർ നൽകിവരുന്ന സംവരണം തുടർന്നും നൽകുമെന്നും മമത ബാനർജി കോടതിയെ വെല്ലുവിളിക്കുന്നുമുണ്ട്. ഭരണ തുടർച്ചയ്ക്കായി മുസ്ലീങ്ങളുടെ വോട്ടുകൾ നേടിയെടുക്കുകയാണ് മമതയുടെയും തൃണമൂലിന്റെയും ലക്ഷ്യം. ഇതിനായി ഹിന്ദുക്കളുടെ അവകാശങ്ങൾ തട്ടിയെടുക്കാനും സർക്കാർ മടിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഹൈക്കോടതി വിധി.
Discussion about this post