ഒരുസമയത്ത് ട്വിറ്ററിന്റെ ലോഗോ… കാലങ്ങളായി ഡോഗ് കോയിനിന്റെ മുഖം…. പറഞ്ഞുവരുന്നത് കബോസുവിനെ കുറിച്ചാണ്. മുഖമൽപ്പം ചരിച്ച് കുസൃതി കണ്ണുകളുമായി നോക്കിനിൽക്കുന്ന അൽപ്പം സ്വർണവർണമുള്ള കബോസു ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ഡോഗ് കോയിൻ എക്‌സിലൂടെയാണ് നായ ചത്ത വിവരം പങ്കുവച്ചിരിക്കുന്നത്.
സൈബർ ലോകം മുഴുവൻ ആഘോഷിച്ച ഈ നായക്കുട്ടിയെ അറിയാത്തവരായി ആരുമുണ്ടാവില്ലെന്ന് തീർച്ചു. ട്രോൾ മീമുകളിലെ സ്ഥിരം സാന്നിദ്ധ്യമായ കബോസുവിന്റെ ആ നിഷ്‌ക്കളങ്ക മുഖം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടാവും നമ്മൾ.
ആരാണ് യഥാർത്ഥത്തിൽ കബോസു.. ഈ ക്യൂട്ട് നായക്കുട്ടി എങ്ങനെയാണ് സൂപ്പർഹിറ്റായത്. ജപ്പാൻ കാരിയാണ് കബോസു. ഷിബ ഇനു എന്ന ബ്രീഡിൽപ്പെട്ട നായയാണിത്. ജപ്പാനിലെ പ്രൈമറി സ്‌കൂൾ ടീച്ചറായ അറ്റ്‌സുകോ സാറ്റോ എന്ന വനിതയുടേതാണ് കബോസു. ഓറഞ്ചും നാരങ്ങയുമൊക്കെ അടങ്ങിയ ‘സിട്രസ്’ കുടുംബത്തിൽ പെട്ട ഒരു ഫലവർഗമാണു കബോസോ. തന്റെ നായയുടെ മുഖം ഈ പഴത്തെ അനുസ്മരിപ്പിക്കുന്നതു കൊണ്ടാണു കബോസുയെന്നു പേരു നൽകിയത്. 2010 ഫെബ്രുവരിയിൽ തന്റെ അരുമനായക്കുട്ടിയെക്കുട്ടിയുടെ ചിത്രങ്ങളും വിശേഷങ്ങളും ഇന്റർനെറ്റിൽ പങ്കുവയ്ക്കുന്നതിനായി അറ്റ്‌സുകോ ഒരു ബ്ലോഗ് തുടങ്ങി. ഈ ബ്ലോഗിലെ കബോസോയുടെ ചിത്രങ്ങൾ വലിയ വൈറലായി. ട്രോളുകളിലും മറ്റും കബോസു ഹിറ്റായി. നായക്കുട്ടിയുടെ ചിത്രങ്ങൾക്ക് വലിയ പ്രചരണം നേടി.
ആ ഇടയ്ക്കാണ് ക്രിപ്‌റ്റോ കറൻസികളെ മൊത്തത്തിൽ കളിയാക്കിക്കൊണ്ട് ബില്ലി മാർക്കസ്, ജാക്‌സൻ പാർമർ എന്നിവർ ചേർന്ന് ഡോഗ് കോയിൻ അഥവാ ഡോഷ് കോയിൻ പുറത്തിറക്കുന്നത്. നമ്മുടെ കബോസുവിന്റെ മുഖമായിരുന്നു ഡോഗ്‌കോയിനിൽ ആലേഖനം ചെയ്തിരുന്നത്. ശതകോടീശ്വരൻ ഇലോൺ മസ്‌കും മറ്റു സെലിബ്രിറ്റികളുമൊക്കെ ഏറ്റെടുത്തതോടെ സംഭവം ഹിറ്റായി മാറി.
2017 ഏപ്രിൽ ഒന്നിനു കബോസോ ചത്തുപോയെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ക്രിപ്‌റ്റോമേഖലയിൽ ഒരു ഇടിവുണ്ടാക്കാനായി ബോധപൂർവം ആരോ പ്രചരിപ്പിച്ച വ്യാജവാർത്തയായിരുന്നു ഇതത്രേ. ഈ അടുത്ത് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ വെബ് വേർഷന്‌റെ ലോഗോ മസ്‌ക് നീലക്കിളിക്ക് പകരം കബോസുവാക്കി മാറ്റിയിരുന്നു. അതോടെ മസ്‌ക് ആ ലോഗോ പിൻവലിച്ചു.ഈ വിവാദവും കബോസുവിന് ഗുണം ചെയ്തു. ഡോഗ് കോയ്ൻ വില കുതിച്ചുയർന്നു. ഇന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള എട്ടാമത്തെ ക്രിപ്‌റ്റോ കറൻസിയാണ് ഡോഗ് കറൻസി.
Discussion about this post