തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കണം എന്ന നിശ്ചദാർഢ്യത്തോടെയാണ് ഓരോ വ്യക്തിയും ബിസിനസ് ലോകത്തേക്ക് കടന്നുവരുന്നത്. എന്നാൽ ചില പരാജയങ്ങൾ അവരെ തളർത്തുന്നു. ലക്ഷ്യം പകുതിയ്ക്ക് ഉപേക്ഷിച്ച് പിൻവാങ്ങാനുള്ള പ്രേരണയാവുന്നു. എന്നാൽ തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നും ഉറപ്പിച്ച് പൊരുതുന്നവർ വിജയികളാവുന്നു… അങ്ങനെ തോൽവിയോട് പൊരുതി എന്ന് ആരും അസൂയയോടെ നോക്കുന്ന ബിസിനസ് ശൃംഖല സൃഷ്ടിച്ചയാളാണ് വികാസ് ഡി നഹർ. ഒന്നും രണ്ടുമല്ല 20 തവണ തോറ്റതിന്റെ കഥയാണ് ഈ കഠിനാധ്വാനിയ്ക്ക് പറയാനുള്ളത്.
ബിസിനസുകാരനാവുക എന്നതായിരുന്നു വികാസിന്റെ ജീവിതലക്ഷ്യം. അതിനായി അദ്ദേഹം 20 സംരംഭങ്ങൾക്ക്ഓരോ തവണയായി ചെയ്തു. എന്നാൽ ഓരോന്നിലും അദ്ദേഹം പരാജയത്തിന്റെ കയ്പ്പു നീര് കുടിച്ചു. തളരാൻ കൂട്ടാക്കാതിരുന്ന അദ്ദേഹം ഓരോ തോൽവിയും വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റി. ഇന്ന് പരിപ്പ്, ഉണങ്ങിയ പഴങ്ങൾ, ആരോഗ്യകരമായ ഭക്ഷണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന മുൻനിര ഡിറ്റുസി ബ്രാൻഡുകളിലൊന്നായി മാറിയ ഹാപ്പിലോയുടെ ഉടമയാണ് വികാസ്.
കർണാടകയിലെ സാധാരണ കർഷക കുടുംബത്തിലാണ് വികാസ് ജനിച്ചത്. കഷ്ടപ്പാടുകൾ എല്ലാം നിറഞ്ഞ ബാല്യം.. വിജയിയാവണമെന്ന നിശ്ചദാർഢ്യം അദ്ദേഹത്തിലുണ്ടാക്കി. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നു കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയ ശേഷം, അദ്ദേഹം ജെയിൻ ഗ്രൂപ്പിൽ സീനിയർ ഇംപോർട്ട് മാനേജരായി ജോലി ചെയ്തു. എന്നാൽ ബിസിനസിനോടുള്ള താത്പര്യം കാരണം എംബിഎ പഠിക്കാൻ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. എംബിഎ പൂർത്തിയാക്കിയ ശേഷം സാത്വിക് സ്‌പെഷ്യാലിറ്റി ഫുഡ്‌സിൽ മാനേജിംഗ് ഡയറക്ടർ ആയി.
ഒരു ബിസിനസുകാരനാവണമെന്ന സ്വപ്‌നം അന്നും വികാസിന്റെ ഉള്ളിൽ കനലായി കിടന്നു. 20 സംരംഭങ്ങൾക്ക് തുടക്കമിട്ടെങ്കിലും എല്ലാം പരാജയത്തിലവസാനിച്ചു. അങ്ങനെയാണ് 2016 ൽ വെറും 10,000 രൂപ നിക്ഷേപത്തിൽ അദ്ദേഹം ഹാപ്പിലോയ്ക്ക് ആരംഭം കുറിച്ചത്. 2 ജീവനക്കാർ മാത്രമുണ്ടായിരുന്ന ചെറിയ ബിസിനസ്. കമ്പനിയുടെ ആദ്യ ഉത്പന്നമായ ട്രെയിൽ മിക്‌സ് വലിയ ഹിറ്റായി മാറി.. ഹാപ്പിലോ ജനങ്ങൾ ഏറ്റെടുത്തു… ബിസിനസ് വളർന്നു.. ഒപ്പം വികാസിന്റെ സ്വപ്‌നവും… 2023 മാർച്ചിൽ 2023 മാർച്ചിൽ പ്രശസ്ത റിയാലിറ്റി ടെലിവിഷൻ ഷോ ആയ ഷാർക്ക് ടാങ്ക് ഇന്ത്യയിൽ അദ്ദേഹം അതിഥി ജഡ്ജായി വരെ എത്തി.
വികാസിന്റെ കഥ ഒരു പാഠമാണ്.. പരാജയപ്പെട്ടിട്ടും തളരാത പൊരുതി വിജയിക്കാനുള്ള പാഠം.
Discussion about this post