ന്യഡൽഹി : പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതി സ്വാതി മലിവാൾ .രാഹുൽ അടക്കമുള്ള ഇൻഡി മുന്നണി നേതാക്കൾക്കാണ് സ്വാതി മലിവാൾ കത്തെഴുത്തിയത്. നീതിക്ക് വേണ്ടി പോരാടുമ്പോൾ താൻ ഒറ്റയ്ക്ക് ആവുകയാണ്. പാർട്ടിയിലുള്ളവർ തന്നെ വ്യക്തിഹത്യ ചെയ്യുകയാണ് എന്ന് സ്വാതി മലിവാൾ കത്തിൽ കുറിച്ചു.
എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ , കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കൾക്കാണ് സ്വാതി മലിവാൾ കത്ത് എഴുതിയിരിക്കുന്നത്. അനീതിക്കെതിരെ പോരാടുന്ന പെൺകുട്ടികളെ വേട്ടയാടാൻ വിട്ടുനൽകരുത്. അവർക്ക് ധൈര്യം നൽകുന്നതിനായി വിഷയം ചർച്ച ചെയ്യണമെന്നും സ്വാതി ആവശ്യപ്പെട്ടു.
‘നിർഭാഗ്യവശാൽ, പാർലമെന്റ് അംഗമായതിന് ശേഷം, 2024 മെയ് 13-ന് ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ പിഎ തന്നെ ആക്രമിച്ചു. ഈ സംഭവത്തെത്തുടർന്ന്, പോലീസിൽ പരാതി നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചു. ഖേദകരമെന്നു പറയട്ടെ, എന്റെ കൂടെ നിൽക്കുന്നതിന് പകരം തന്റെ പാർട്ടി സ്വഭാവത്തിന് നേരെ ആക്രമണങ്ങൾ പടച്ച് വിട്ടു. എന്റെ സ്വന്തം പാർട്ടിയുടെ നേതാക്കളും സന്നദ്ധപ്രവർത്തകരും ചേർന്ന് എന്റെ പ്രശസ്തിക്കും സ്വഭാവത്തിനും വിശ്വാസ്യതയ്ക്കും എതിരെ തിരിഞ്ഞു. കൂടാതെ തനിക്കെതിരെ നുണകൾ പ്രചരിപ്പിക്കുന്നു. തനിക്കെതിരെ വധഭീഷണികളും മുഴക്കുന്നു എന്ന് കത്തിൽ പറയുന്നു.
എട്ട് വർഷത്തിലേറയായി ഡൽഹി വനിതാ കമ്മീഷൻ തലവനായിരുന്നു താന്. തന്റെ ഭരണകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 1.7 ലക്ഷത്തിലധികം പരാതികളാണ് താൻ കൈകാര്യം ചെയ്തിട്ടുള്ളത് എന്നും അവർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബിഭാവ് കുമാർ തന്നെ 7-8 തവണ അടിക്കുകയും നെഞ്ചിലും വയറിലും ചവിട്ടുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ ആരോപിച്ചിരിക്കുന്നത്. മെയ് 27ന് അറസ്റ്റിലായതു മുതൽ ബിഭാവ് കുമാർ ജയിലിലാണ്.
Discussion about this post