എറണാകുളം : താര സംഘടനയായ അമ്മയുടെ ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഉണ്ണി മുകുന്ദനെ ട്രഷറർ പ്രസ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. മുൻ ട്രഷറർ ആയിരുന്ന സിദ്ദിഖിന്റെ പിൻഗാമി ആയിട്ടാണ് ഉണ്ണി മുകുന്ദൻ പുതിയ പദവിയിലേക്ക് എത്തുന്നത്.
അമ്മയുടെ കഴിഞ്ഞ ഭരണസമിതിയിൽ കമ്മറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. നേരത്തെ നടൻ മോഹൻലാൽ അമ്മയുടെ പ്രസിഡണ്ടായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജൂൺ 30നാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരാണ് മോഹൻലാലും ഉണ്ണി മുകുന്ദനും.
ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക് ജൂൺ 30ന് തിരഞ്ഞെടുപ്പ് നടക്കുന്നതായിരിക്കും. അമ്മ സംഘടനയിലെ 506 അംഗങ്ങൾക്കാണ് വോട്ടവകാശം ഉള്ളത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജും മത്സരിക്കും. ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ ആയിരിക്കും അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക.
Discussion about this post