ന്യൂഡൽഹി : ചെറിയ ആഭ്യന്തര വ്യോമയാന വിപണിയായിരുന്നു ഇന്ത്യയുടേത്. ആഭ്യന്തര എയർലൈൻ വിപണിയിൽ അന്നത്തെ നമ്മുടെ സ്ഥാനം അഞ്ചാമതായിരുന്നു. എന്നാലിന്ന്, പത്ത് വർഷങ്ങൾക്കിപ്പുറം നരേന്ദ്ര മോദി സർക്കാരിന്റ കൈ പിടിച്ച് ഇന്ത്യ മൂന്നാമതെത്തിയിരിക്കുന്നു. മൂന്നും നാലും സ്ഥാനങ്ങളിലുണ്ടായിരുന്ന ബ്രസീലിനെയും ഇന്തോനേഷ്യയെയും പിന്തള്ളിയാണ് നമ്മുടെ രാജ്യം ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്. ഇനി ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള അമേരിക്കയെയും ചൈനയെയും കീഴടക്കലാണ്. വിമാന കമ്പനികളുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുന്ന ഒഫിഷ്യൽ എയർലൈൻ ഗൈഡിന്റെ റിപ്പോർട്ടിലാണ് ഇന്ത്യയുടെ വ്യോമയാന മേഖലയിലെ നേട്ടത്തെകുറിച്ച് പരാമർശിക്കുന്നത് .
2014 ഏപ്രിലിലെ 7. 9 ദശലക്ഷത്തിൽ നിന്ന് 2024 ഏപ്രിലിൽ ഇന്ത്യയുടെ ആഭ്യന്തര വിമാനക്കമ്പനികളുടെ എയർലൈൻ കപ്പാസിറ്റി 15.5 ദശലക്ഷമായി ഉയർന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ഇൻഡിഗോ അവരുടെ വിപണി വിഹിതം ഏകദേശം ഇരട്ടിയായി വർധിപ്പിച്ചു. 2014 ലെ എയർലൈൻ കപ്പാസിറ്റി 32 ശതമാനമായിരുന്നെങ്കിൽ ഇന്നത് 62 ശതമാനമായി. ബാക്കിയുള്ള വിപണികൾ കഷ്ടിച്ച് വളർന്നപ്പോൾ ഇൻഡിഗോയുടെ ആഭ്യന്തര എയർലൈൻ കപ്പാസിറ്റി വളർച്ചാ നിരക്ക് പ്രതിവർഷം 13.9 ശതമാനമായി ഉയർന്നു.
ഓരോ വർഷവും ആഭ്യന്തര വിമാനയാത്രികരുടെ എണ്ണത്തിൽ വന വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം നവംബർ 19 ന് 4,56,910 ആഭ്യന്തര യാത്രക്കാരാണ് യാത്ര ചെയ്തത്. അയോദ്ധ്യയിലേതുൾപ്പെടെ വിമാനത്താവങ്ങളുടെ എണ്ണവും ഇന്ത്യയിൽ കുതിച്ചുയർന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74ൽ നിന്ന് 157 ആയാണ് ഉയർന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. വികസിത ഭാരതമെന്ന മോദിയുടെ സ്വപ്‌നം സാക്ഷാത്കാരത്തിലേക്ക് അടുക്കുനന കാഴ്ച്ചയാണ് ഓരോ ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇൗ സ്വപ്‌നത്തിന് കരുത്തേകുകയാണ് ഇന്ത്യയുടെ വ്യോമയാന മേഖലയും.









Discussion about this post