തിരുവനന്തപുരം: സിനിമാ താരങ്ങളുടെ സൂപ്പർസ്റ്റാർ പദവികൾ പ്രേഷകർ നൽകുന്നതിൽ പ്രേഷകർക്ക് പങ്കില്ലെന്ന് നടി മമതാ മോഹൻദാസ്. ഈ പദവികളെല്ലാം സ്വയം പ്രഖ്യാപിതമാണ്. സ്വന്തം പിആർ ടീമിനെ വച്ചാണ് മിക്കവരും പദവിയ്ക്കായി പ്രചാരണം നടത്തുന്നത് എന്നും മമതാ മോഹൻദാസ് വ്യക്തമാക്കി.
സൂപ്പർ സ്റ്റാർ പദവികൾ എല്ലാം സ്വയം പ്രഖ്യാപിതമാണ്. സ്വന്തം പിആർ ടീമിനെ വച്ചാണ് ഇവർ പദവിയ്ക്കായി പ്രചാരണം നടത്തുന്നത്. അതുകൊണ്ട് തന്നെ പദവികൾ നൽകുന്നതിൽ പ്രേഷകർക്ക് പ്രത്യേകിച്ച് റോൾ ഇല്ല. അരക്ഷിത ബോധമാണ് ഇത്തരത്തിൽ പദവികൾക്കായി പ്രചാരണം നടത്തുന്നതിന് പിന്നിൽ. അഭിനയിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ സൂപ്പർ താരം എന്ന പദവിയ്ക്ക് പിന്നാലെ പോയിട്ടില്ലെന്നും മമത കൂട്ടിച്ചേർത്തു.
മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷയിലും താരങ്ങൾ സ്വന്തം പ്രമോഷന് വേണ്ടി പിആർ ടീമിനെ നിയോഗിക്കുന്നുണ്ട്. അർഹതയില്ലെങ്കിലും പദവി നേടാൻ ഇതു തന്നെയാണ് മാർഗ്ഗം. പ്രചാരണ പോസ്റ്ററുകളിലും പാട്ടു സീനുകളിലും സ്ഥാനം കൊടുക്കരുത് എന്ന് പറയാറില്ലെന്നും മമത വ്യക്തമാക്കി.
നിരവധി സിനിമകളിൽ താൻ സെക്കന്റ് ഹീറോയിൻ ആയി അഭിനയിച്ചു. മലയാളത്തിലെ പ്രമുഖ നടി വൻ തിരിച്ചുവരവ് നടത്തിയ സിനിമയിൽ അതിഥിവേഷം ചെയ്തു. എന്നാൽ സ്വന്തം സിനിമയിൽ അതിഥി വേഷത്തിന് ശ്രമിച്ചപ്പോൾ വരാൻ തയ്യാറായില്ല. ഇത്തരം മനോഭാവം തനിക്കില്ലെന്ന ബോദ്ധ്യമുണ്ടെന്നും മമത പറഞ്ഞു.
Discussion about this post