ന്യൂഡൽഹി :പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. ഇന്ന് മുതൽ ജൂലൈ മൂന്നു വരെയാണ് സഭ സമ്മേളിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു ലോകസഭയെ അഭിസംബോധന ചെയ്യും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയായരിക്കും ഇന്നും നാളെയും നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ഏപ്രിൽ-ജൂൺ മാസങ്ങളിൽ പൊതുതെരഞ്ഞെടുപ്പ് നടന്നതിന് ശേഷമുള്ള ആദ്യ ലോക്‌സഭാ സമ്മേളനമാണിത് . രാവിലെ 11 മണി മുതലാണ് സഭാനടപടികൾ തുടങ്ങുക. സ്പീക്കറെയും ഈ സമ്മേളനം തിരഞ്ഞെടുക്കും. കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്‌സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദർശനം നടത്തുന്നതിനാൽ തിരുവനന്തപുരം എംപി ശശി തരൂർ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക.
പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളന നടപടികൾക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. രാജ്യസഭയുടെ 264-ാമത് സമ്മേളനം ജൂൺ 27 നാണ് തുടങ്ങുക. ജൂലൈ 3 ന് അവസാനിക്കും.
Discussion about this post