ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്നുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സുധീർ കുമാർ ജയിൻ ആണ് വിധി പറയുക. ഉച്ചയ്ക്ക് 2 30 നാണ് ഹർജി പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യന്ത്രിക്ക് റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരുന്നു. കെജ്രിവാളിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇഡി ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തു. ജാമ്യം സ്റ്റേ ചെയ്തത് കൂടാതെ ഇഡി ഹർജിയിൽ മൂന്നു ദിവസത്തിനുശേഷം വിധി പറയാം എന്നാണ് ഡൽഹി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. സ്റ്റേ അപേക്ഷ ഹൈക്കോടതി തള്ളിയാൽ അരവിന്ദ് കെജ്രിവാളിന് ഇന്ന് ജയിൽ മോചിതനാകാം.
ജാമ്യം അനുവദിച്ച റൗസ് അവന്യൂ കോടതി ഉത്തരവ് ഹൈക്കാടതി താത്കാലികമായി സ്‌റ്റേ ചെയ്തതിനെ തുടർന്ന് ഇതിനെതിരെ കെജ്രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽക്കുകയും ചെയ്തിരുന്നു .എന്നാൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഹർജി ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. വിഷയത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാതെ കെജ്രിവാളിന്റെ ജാമ്യത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച ഹൈക്കോടതിയുടെ ഉത്തരവ് അസാധാരണമാണെന്നാണ് സുപ്രീം കോടതി നീരിക്ഷിച്ചത്.
Discussion about this post