തിരുവനന്തപുരം :നിയമസഭയിൽ പറയാൻ ഉള്ള കാര്യങ്ങൾ സഭയിൽ തന്നെ പറയണം, അല്ലാതെ റോഡിൽ പോയിരുന്ന് പറയാൻ പറ്റില്ലല്ലോ എന്ന് ഫിഷറിസ് വകുപ്പ് സജി ചെറിയാൻ. ചർച്ചകൾ നടത്തുപ്പോൾ സ്പീക്കർ നിർത്താൻ പറഞ്ഞ് കൊണ്ടിരിക്കും, പക്ഷേ സഭയിൽ അവതരിപ്പിക്കാനുള്ള കാര്യങ്ങൾ പറയാണമല്ലോ എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ധനാഭ്യർഥന ചർച്ചയ്ക്കിടെ സജി ചെറിയാൻ പറഞ്ഞ കാര്യങ്ങളിൽ സ്പീക്കർ എ എൻ ഷംസീർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. . ഫിഷറിസ് വകുപ്പിൽ നടത്തിയ പരിഷ്‌കാരങ്ങൾ വായിച്ചപ്പോൾ ഇതു കഴിഞ്ഞ ആഴ്ചയും വായിച്ചതായിരുന്നല്ലോ എന്ന് സ്പീക്കർ ചോദിച്ചു. മന്ത്രി പറഞ്ഞ പല പോയിന്റുകൾ കേട്ട് താൻ മടുത്തു എന്നും സ്പീക്കർ പറഞ്ഞു. എന്നാൽ ഇതിനുള്ള സജി ചെറിയാന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ‘ഒരോ ചർച്ചയിലും ഉന്നയിക്കുന്ന വിഷയത്തിന് അനുസരിച്ചാണ് മറുപടി പറയുക. വിഷയം മാറുമ്പോൾ മറുപടിയും മാറും . അല്ലാതെ തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഓരോ കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റില്ലല്ലോ . പിന്നെ ധനഭ്യാർഥന ചർച്ചയ്ക്കുള്ള മറുപടികൾ നീളുന്നത് എല്ലാം സ്വാഭാവികമാണ് എന്നും മന്ത്രി പറഞ്ഞു.
കൂടാതെ തൃശൂരിനെക്കുറിച്ചം സജി ചെറിയാൻ സഭയിൽ ഉന്നയിച്ചപ്പോഴും സ്പീക്കർ വീണ്ടും ഇടപെട്ടു. തൃശൂരൊക്കെ നമ്മൾ ഒരുപാട് ചർച്ച ചെയ്തില്ലേ? ഈ ഫ്‌ളോറിൽ തന്നെ എത്ര തവണ ചർച്ച ചെയ്തതാണ് എന്ന് സ്പീക്കർ മന്ത്രിയോട് ചോദിച്ചു.
Discussion about this post