എറണാകുളം: കൊച്ചി നഗരത്തിൽ കോളേജ് വിദ്യാർത്ഥിനികൾ വ്യാപകമായി സെക്‌സ് ട്രേഡിംഗിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. അബദ്ധത്തിൽ സെക്‌സ് ട്രേഡിംഗിൽ അകപ്പെട്ട വിദ്യാർത്ഥിനികളിൽ ചിലരാണ് ഞെട്ടിക്കുന്ന വിവരങ്ങൾ സ്വകാര്യ മാദ്ധ്യമത്തോട് പങ്കുവച്ചിരിക്കുന്നത്. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നവരാണ് ഏറ്റവും കൂടുതലായി ശരീരം വിൽപ്പന നടത്തുന്നത് എന്നാണ് ഇവർ പറയുന്നത്.
നഗരത്തിലെ സ്പാകൾ കേന്ദ്രീകരിച്ചാണ് സെക്‌സ് ട്രേഡിഗ് നടക്കുന്നത് എന്നാണ് വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ. മറ്റ് ജില്ലകളിൽ നിന്നും പഠനത്തിനായി കൊച്ചിയിൽ എത്തുന്നവരാണ് ശരീര വിൽപ്പനയ്ക്ക് തയ്യാറാകുന്നത്. ഇതിൽ ഭൂരിഭാഗവും 18 നും 24 നും ഇടയിൽ പ്രായമുള്ളവരാണ്. ഉപഭോക്താക്കളിൽ നിന്നായി മണിക്കൂറിന് 12,000 രൂപ മുതലാണ് ഇവർ ഈടാക്കാറുള്ളത്. ആഢംബര ജീവിതം നയിക്കുകയാണ് ഈ പണം ഉപയോഗിച്ച് ഇവർ ചെയ്യുന്നത് എന്നും വിദ്യാർത്ഥിനികൾ വ്യക്തമാക്കുന്നു.
സ്പാകളിലെ ചില ഏജന്റുമാരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ബന്ധപ്പെടുന്ന കസ്റ്റമേഴ്‌സിന് ഇവരാണ് പെൺകുട്ടികളെ പരിചയപ്പെടുത്തുന്നത്. പെൺകുട്ടികളുടെ ഫോട്ടോ കാണിക്കുകയോ, അല്ലെങ്കിൽ വീഡിയോ കോൾ വഴി കാണിച്ച് കൊടുക്കുകയോ ചെയ്യും. പെൺകുട്ടിയെ ഇഷ്ടമായാൽ 12,000 രൂപയ്ക്ക് മുകളിലുള്ള തുക വാങ്ങി ഏജന്റുമാർ ഡീൽ ഉറപ്പിക്കും. ഈ പണത്തിന്റെ പകുതി ഏജന്റുമാർക്ക് നൽകണം എന്നതാണ് വ്യവസ്ഥ.
ഡീൽ ഉറപ്പിച്ചതിന് ശേഷം കസ്റ്റമർ പറയുന്ന സ്ഥലത്തേക്ക് വിദ്യാർത്ഥിനികളെ എത്തിക്കുക ഇവരാണ്. തിരികെ കൂട്ടിക്കൊണ്ട് പോകുന്നവരും ഇവരാണ്. ഒരു രാത്രി മുഴുവനാണെങ്കിൽ 25,000 രൂപ വരെയാണ് ഇവർ ഈടാക്കുക. ഈ തുക ഏജന്റ് നേരിട്ട് വാങ്ങുകയില്ല. പകരം ഗൂഗിൾ പേ വഴിയാണ് പണമിടപാട്.
എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്‌റ്റേഷനുകൾ, പാലാരിവട്ടം, ഇടപ്പള്ളി, കലൂർ, പൊറ്റക്കുഴി തുടങ്ങിയ സ്ഥലങ്ങളിലാണ് സെക്‌സ് ട്രേഡിംഗുമായി ബന്ധപ്പെട്ടുള്ള സ്പാകൾ പ്രവർത്തിക്കുന്നത്. ഇവിടെ വിദ്യാർത്ഥിനികളെ തേടിയെത്തുന്ന കസ്റ്റമേഴ്‌സിൽ ഭൂരിഭാഗവും 40 വയസ്സ് പിന്നിട്ടവരാണ്. ഗർഭനിരോധന മാർഗ്ഗങ്ങളും ഏജന്റുമാർ നൽകും. ഗർഭം അലസിപ്പിക്കാനുള്ള സൗകര്യവും ഇവർ ചെയ്യും. രാത്രി മുഴുവൻ കസ്റ്റമേഴ്‌സിനൊപ്പം നിൽക്കുന്ന പെൺകുട്ടികൾക്ക് രാസലഹരിയും ഏജന്റുമാർ നൽകാറുണ്ട്.
Discussion about this post