ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടരുന്നു. ധനമന്ത്രി നിർമ്മലാ സീതാരാമൻ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്.
കാൻസർ മരുന്നിന് വില കുറയുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയും സർക്കാർ ഒഴിവാക്കി.
മൊബൈൽ ഫോണുകളുടെയും ചാർജറിന്റെയും വില കുറയും. ഫോൺ ഇറക്കുമതി തീരുവ കുറച്ചു.ഇന്ത്യൻ മൊബൈൽ വ്യവസായം പക്വത പ്രാപിച്ചിട്ടുണ്ടെന്നും, മൊബൈൽ ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി, മൊബൈൽ പിസിഡിഎ (പ്രിന്റഡ് സർക്യൂട്ട് ഡിസൈൻ അസംബ്ലി), മൊബൈൽ ചാർജുകൾ എന്നിവയുടെ നികുതി 15% ആയി കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
സ്വർണം വെള്ളി വിലകൾ കുറയും.സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു. വെള്ളിയുടെ തീരുവയും കുറഞ്ഞു. 20 ധാതുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും, പ്ലാറ്റിനത്തിന്റെ 6.4 ശതമാനമായും കുറയ്ക്കും. ആഭ്യന്തര മൂല്യവർധന ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനം.
വസ്ത്രങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ ഇവയ്ക്കും വില കുറയും. തുകൽ ഉൽപ്പനങ്ങൾക്കും താരതമ്യേന വിലകുറയും. അതേസമയം പ്ലാസ്റ്റിക്കിന് കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇവയ്ക്ക് വില വർദ്ധിക്കും.
സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉൽപന്നങ്ങൾക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും.
Discussion about this post