ലോകത്തിലെ ഒരു അമൂല്യ വസ്തുവാണ് വജ്രം. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായാണ് വജ്രത്തെ കണക്കാക്കുന്നത്. ഭൂമിയിലെ എല്ലാവരെയും കൊതിപ്പിക്കുന്ന ഒരു വസ്തുകൂടിയാണ് വജ്രം. ഭൂമിയിൽ മാത്രമല്ല അങ്ങ് ബുധനിലും വജ്രങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്.
ബെയ്ജിംഗിലെ സെൻറർ ഫോർ ഹൈ പ്രഷർ സയൻസ് ആൻഡ് ടെക്‌നോളജി അഡ്വാൻസ്ഡ് റിസർച്ചിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ബുധൻറെ ഉപരിതലത്തിൽ നിന്നും നൂറുകണക്കിന് മൈലുകൾക്ക് താഴെയാണ് ഇവ കാണുന്നത് എന്നാണ് ഗവേഷകർ പറയുന്നത.് കിലോമീറ്ററുകളോളം വജ്രങ്ങളുടെ കട്ടിയുള്ള പാളിക്ക് തന്നെ സാധ്യതയുണ്ടെന്നാണ് ഇവർ പറയുന്നത്.
സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്നതുമായ ഒരു ഗ്രഹമാണ് ബുധൻ. ചുട്ടുപഴുത്ത ലാവ തണുത്തുറഞ്ഞാണ് ബുധൻ രൂപപ്പെട്ടത് എന്നാണ് ശാസ്ത്രലോകത്തിൻറെ നിഗമനം. ഈ ലാവ സിലിക്കേറ്റും കാർബണും നിറഞ്ഞതാണ്. ലോഹഭാഗങ്ങൾ ചേർന്ന് അിൽ അകക്കാമ്പുണ്ടായി. മാൻറിലിലെ താപനിലയും മർദവും കൊണ്ട് കാർബൺ ഗ്രാഫൈറ്റായി മാറാൻ അനുകൂലമാണെന്നായിരുന്നു നേരത്തെ ഗവേഷകർ കരുതുയിരുന്നത്. എന്നാൽ താപനിലയും മർദ്ദവും ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിന്റെ ഫലമായി കാർബൺ വജ്രമായി രൂപാന്തരപ്പെടുമെന്ന് പഠനത്തിൽ പറയുന്നു.
നാസയുടെ മെസഞ്ചർ ബഹിരാകാശ പേടകം ബുധൻറെ ഉപരിതലത്തിൽ അസാധാരണമായ കറുത്ത പ്രദേശങ്ങൾ കണ്ടെത്തിയിരുന്നു. ഒരു തരം കാർബണായ ഗ്രാഫൈറ്റാണ് ഇതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് വജ്രമാവാം എന്നാണ് ഗവേഷകർ പറയുന്നത.് ഇത് തെളിയിക്കാൻ ബെൽജിയൻ, ചൈനീസ് ഗവേഷകരുടെ സംഘം കാർബൺ, സിലിക്ക, ഇരുമ്പ് എന്നിവ ഉപയോഗിച്ച് ബുധൻറെ ആന്തരിക ഘടനയ്ക്ക് സമാനമായ രാസ സംയുക്തം തയ്യാറാക്കി പരിശോധിച്ചു നോക്കിയിരുന്നു. കമ്പ്യൂട്ടർ മോഡലിൻറെ സഹായത്തോടെ വജ്രരൂപീകരണ സാധ്യത കണ്ടെത്തുകയും ചെയ്തു. പക്ഷേ ഈ വജ്രങ്ങൾ ഖനനം ചെയ്യുന്നത് പ്രായോഗികമല്ല എന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
Discussion about this post