റിയാദ്: പണം തട്ടിയെടുക്കാൻ വേണ്ടി കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും വധശിക്ഷ നടപ്പാക്കി സൗദി കോടതി. രാജ്യത്തിൻറെ കിഴക്കൻ പ്രവിശ്യയായ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്. തൃശൂർ സ്വദേശി നാലു സൗദി പൗരൻമാർക്കൊപ്പം കോഴിക്കോട് കൊടുവള്ളി സ്വദേശിയെ ആസൂത്രിതമായി വധിക്കുകയായിരുന്നു .
ഹൈവേ കൊള്ളയാണ് സംഘം നടത്തിയത് എന്നാണ് റിപോർട്ടുകൾ പുറത്ത് വരുന്നത് . സമീർ വേളാട്ടുകുഴി എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. തൃശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ് എന്നയാളാണ് കൊലപാതകത്തിൽ പങ്കാളിയായ മലയാളി.
ഇയാളെ കൂടാതെ സൗദി പൗരൻമാരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്‌ലിമി എന്നിവർക്ക് കൂടെ കോടതി വധശിക്ഷ നൽകി.








