വയനാട് : പ്രതിഷേധം ആളിപ്പടർന്നതോടെ ഉരുൾപൊട്ടൽ മേഖലയിലേക്ക് ശാസ്ത്രജ്ഞർക്ക് പ്രവേശനം നിഷേധിച്ചുള്ള ഉത്തരവ് പിൻവലിക്കാൻ നിർദേശം. സംസ്ഥാന ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് സർക്കാർ തിരുത്തി.
ശാസ്ത്രജ്ഞരെ വിലക്കുന്നത് സർക്കാർ നയമല്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് എന്നാണ് നിർദ്ദേശമുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചിരുന്നു. വിവാദമായപ്പോൾ സർക്കുലർ തിരുത്തുകയായിരുന്നു.
മേപ്പാടി പഞ്ചായത്ത് ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശാസ്ത്രജ്ഞർ ഇവിടേയ്ക്ക് എത്തരുതെന്ന വിചിത്രമായ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത്.
സംസ്ഥാനത്തെ ഒരു ശാസ്ത്രസാങ്കേതിക സ്ഥാപനവും ദുരന്തമുണ്ടായ പ്രദേശത്തേയ്ക്ക് എത്തരുതെന്ന് നിർദ്ദേശത്തിൽ പറയുന്നു. പഠനത്തിനോ ഫീൽഡ് വിസിറ്റിനോ പോകരുത്. മുൻപുള്ള പഠനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മാദ്ധ്യമങ്ങളോട് അഭിപ്രായങ്ങൾ പങ്കുവയ്ക്കരുത്. ഭാവിയിൽ ഇവിടെ പഠനം നടത്തണമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ അനുവാദം വാങ്ങണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post