തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കൊപ്പം കഴിഞ്ഞ മാസം 23 ന് മരിച്ച യുവാവിന്റെ സാമ്പിളുകളുടെ പരിശോധനാ ഫലവും പോസ്റ്റീവ് ആയിട്ടുണ്ട്.
മരിച്ച യുവാവിന് മസ്തിഷ്‌ക ജ്വരം ആണെന്ന് സംശയം ഉയർന്നിരുന്നു. ഇതേ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാക്കളിലും സമാന ലക്ഷണങ്ങളാണ് കണ്ടത്. ഇതോടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. സംസ്ഥാനത്ത് വ്യാപകമായി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. രോഗ ലക്ഷണങ്ങൾ പ്രകടമായാൽ ഉടനെ ആശുപത്രിയിൽ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post