Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തെ കാത്തിരിക്കുന്നത് ശക്തമായ ഇടിമിന്നൽ; ജീവന് ഭീഷണി; നാളെ മുതൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

by Brave India Desk
Aug 9, 2024, 04:10 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തുപുരം: സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് അധികൃതർ പൊതുജനങ്ങൾക്കായി പങ്കുവച്ചിട്ടുള്ളത്.

നാളെ മുതൽ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. നാളെ മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇതിനൊപ്പമായിരിക്കും ഇടിമിന്നൽ ഉണ്ടാകുക. താരതമ്യേന ശക്തി കൂടിയ ഇടിമിന്നലിനാണ് സാദ്ധ്യതയുള്ളത്. ഇതേ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം.

Stories you may like

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പൊതുജങ്ങൾക്കായുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

 

Tags: Lightning
Share1TweetSendShare

Latest stories from this section

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; സോണിയ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല; പരിഹാസവുമായി എംഎം മണി

‘സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം, പണം ഉണ്ടാക്കുന്നത് കാണാം’;പരിഹാസവുമായി എംഎം മണി

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

Discussion about this post

Latest News

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies