വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ വിവിധ രാജ്യങ്ങളിലെ നാവികസേനകള്‍ ഒരുമിയ്ക്കുന്ന അന്താരാഷ്ട്ര കപ്പല്‍ വ്യൂഹപരിശോധനയ്ക്ക് വിശാഖപട്ടണത്ത് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും വിവിധ രാജ്യങ്ങളിലെ കപ്പല്‍വ്യൂഹങ്ങളുടെ ശക്തിപ്രകടനം വീക്ഷിച്ചു.
സര്‍വസൈന്യാധിപനായ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയ്ക്ക് ആദരമര്‍പ്പിച്ച് 21 തവണ ആചാരവെടി മുഴങ്ങിയതോടെയാണ് ഫഌറ്റ് റിവ്യൂ എന്ന നാവികാഭ്യാസത്തിന് തുടക്കമായത്.
അന്‍പത്തിരണ്ട് രാജ്യങ്ങള്‍, നാലായിരത്തിലധികം നാവികര്‍, എഴുപത്തിനാല് യുദ്ധക്കപ്പലുകള്‍. ആറു നിരകളിലായി 74 യുദ്ധക്കപ്പലുകള്‍ വിശാഖപട്ടണത്തെ കടലില്‍ അണിനിരന്നു. ഇതില്‍ 24 എണ്ണം അമേരിക്ക, ചൈന, ബ്രസീല്‍ ഉള്‍പ്പടെയുളള അന്‍പത് വിദേശ രാജ്യങ്ങളില്‍ നിന്നാണ്്.
ആദ്യമെത്തിയത് കൊച്ചിയിലെ ദക്ഷിണ നാവികസേനാ കമാന്‍ഡില്‍ നിന്നുളള പായ്ക്കപ്പല്‍ ഐഎന്‍എസ് തരംഗിണിയാണ്. ഐഎന്‍എസ് സുമേദ, സുകന്യ ഉള്‍പ്പടെയുളള യുദ്ധക്കപ്പലുകള്‍ക്ക് പുറമേ അന്തര്‍വാഹിനികളായ സിന്ധുരാജ്, സിന്ധുകേസരി, സിന്ധുധ്വജ് എന്നിവയും ഇന്ത്യയ്ക്കഭിമാനമായി അണിനിരന്നു.
ഐഎന്‍എസ് സുമിത്ര എന്ന യുദ്ധക്കപ്പലിലിരുന്നാണ് പ്രണബ് മുഖര്‍ജിയും നരേന്ദ്രമോദിയും മനോഹര്‍ പരീക്കറും ഫഌറ്റ് റിവ്യൂ കണ്ടത്. ഇവരോടൊപ്പം 22 രാജ്യങ്ങളുടെ നാവികസേനാ മേധാവികളും ഫ്ലീറ്റ് റിവ്യൂ കാണാനെത്തി.
ഫ്ലീറ്റ്റി വ്യൂ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത് രണ്ടാം തവണയാണ് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ ഫ്ലീറ്റ് റിവ്യൂ സംഘടിപ്പിയ്ക്കുന്നത്. എപിജെ അബ്ദുള്‍കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് 2001 ല്‍് മുംബൈ തീരത്തായിരുന്നു ആദ്യത്തെ അന്താരാഷ്ട്ര ഫ്‌ലീറ്റ് റിവ്യൂ നടന്നത്.
Discussion about this post