തിരുവനന്തപുരം; മുദാക്കൽ പൊയ്മുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദമ്പതിമാർ അറസ്റ്റിൽ. ആറ്റിങ്ങൽ ഇളമ്പ പാലത്തിന് സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത്(28) ഇയാളുടെ ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ(24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി സ്‌കൂളിൽ വിഷമിച്ചിരിക്കുന്നതു കണ്ട അദ്ധ്യാപിക സ്‌കൂൾ കൗൺസിലറെ കൊണ്ട് കൗൺസിലിങ് നടത്തിയതിൽ നിന്നാണ് പീഡന വിവരം പുറത്തു വന്നത്. 2021 ഏപ്രിൽ മുതൽ പലതവണകളായി പെൺകുട്ടി കൊടുംപീഡനത്തിന് ഇരയായെന്നാണ് പരാതി. നാലു വർഷം പീഡിപ്പിച്ചു. 11 വയസുമുതൽ 15 വയസുവരെ പീഡനത്തിനിരയാക്കി.
ഒന്നാംപ്രതിയായ ശരത് ഭാര്യ നന്ദയെ ഉപയോഗിച്ച് പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്തെന്നാണ് വിവരം. നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാൾ ആരോപിച്ചിരുന്നു. തുടർന്ന് തന്നോടൊപ്പം താമസിക്കണമെങ്കിൽ 15-കാരിയെ ചൂഷണംചെയ്യാൻ അവസരമൊരുക്കി നൽകണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ നന്ദ ഭർത്താവിന്റെ ഭീഷണിക്ക് വഴങ്ങി പെൺകുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് പീഡനവിവരം പുറത്തുപറയുമെും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയായി പിന്നീടുള്ള ബലാത്സംഗങ്ങൾ.
Discussion about this post