കോഴിക്കോട് : ഗുലാം അലിയ്ക്ക് പിന്നാലെ ഇതാ തസ്ലീമ നസ്രീനും കേരളത്തിലെത്തുന്നുവെന്ന് പ്രചരണത്തിന് അടിവരയിട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ഇതാ എഴുത്തുകാരുടെ കൂട്ടായ്മ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയാ പ്രചരണം നടത്തിയവര്‍ക്കാണ് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിന് ‘പണി കൊടുത്തത്’. ഇടത് പക്ഷ ചിന്തകരെയും, എഴുത്തുകാരെയും നേതാക്കളെയും അണി നിരത്തി കോഴിക്കോട് നടത്തുന്ന ലിറ്റററി ഫെസ്റ്റില്‍ പങ്കെടുത്ത തസ്ലീമ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചില്ല എന്ന് മാത്രമല്ല സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികള്‍ തനിക്കെതിരെ സ്വീകരിച്ച നിലപാടിനെ കടുത്ത ഭാഷയില്‍
വിമര്‍ശിക്കുകയും ചെയ്തു.
ഇന്ത്യയിലെ ഇടതുപക്ഷം മതമൗലികവാദത്തെ പിന്തുണയ്ക്കുന്നവരാണെന്ന രൂക്ഷ വിമര്‍ശനമാണ് പരിപാടിയില്‍ പങ്കെടുത്ത തസ്ളീമ നസ്രീന് നടത്തിയത്. മതമൗലികവാദികളെ പിന്തുണക്കുന്ന നയമാണ് ഇടത്പക്ഷം സ്വീകരിക്കുന്നതെന്നായിരുന്നു അവരുടെ വിമര്‍ശനം. മുസ്ളിം വോട്ടിനു വേണ്ടി തന്റെ പുസ്തകം നിരോധിച്ചവര്‍ ടിപ്പു സുല്‍ത്താന്‍ മസ്ജിദിലെ ഇമാമിന്റെ താളത്തിനൊത്തു തുള്ളുന്നവര് മാത്രമാണെന്നും തസ്ളീമ പറഞ്ഞു . ശരിയായ ഇടതുപക്ഷക്കാരാണെങ്കില്‍ മതമൗലികവാദികളെ അല്ല തന്നെയാണ് പിന്തുണയ്ക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന വാദത്തെയും അവര്‍ നിരാകരിച്ചു. ഇന്ത്യ അസഹിഷ്ണുതയുടെ നാടല്ല , വൈവിദ്ധ്യങ്ങളുടെ നാടാണ് . സമാനതകളില്ലാത്ത നാടായ ഇന്ത്യയില്‍ ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. തസ്ലീമ പറഞ്ഞു.
മതേതരവാദികളെന്ന് അവകാശപ്പെടുന്നവരും എഴുത്തുകാരും മുസ്ളിം മതമൗലികവാദത്തെ കണ്ടില്ലെന്ന് നടിക്കാനാണ് താത്പര്യപ്പെടുന്നത് . ഹിന്ദു മൗലികവാദികളെ എതിര്‍ക്കുന്ന മതേതരവാദികളും സോഷ്യലിസ്റ്റുകളും എന്ത് കൊണ്ടാണ് മുസ്ലിം മത യാഥാസ്ഥിതികത്വത്തെ എതിര്‍ക്കാത്തത്. കപട മതേതരത്തമാണ് ഇവിടെ പലര്‍ക്കുമുള്ളത്. ഇത് ജനാധിപത്യത്തിന് അപകടകരമാണ്. ഇവിടെ മതേതരത്വവും മതമൗലികവാദവും തമ്മിലാണ് യഥാര്‍ത്ഥ സംഘര്‍ഷമെന്നും തസ്ളീമ വ്യക്തമാക്കി. ദാദ്രിയിലെ സംഭവത്തെ തുടര്‍ന്ന അവാര്‍ഡുകള്‍ തിരിച്ചേല്പിച്ചതിനെയും അവര്‍ അപലപിച്ചു. മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍ത്തിരിക്കണം. ഏഴാം നൂറ്റാണ്ടിലെ നിയമങ്ങള്‍ 21ാം നൂറ്റാണ്ടില്‍ ആവസ്യമില്ലെന്നും തസ്ലീമ പറഞ്ഞു.
ബംഗ്ളാദേശിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ സംസാരിച്ച തസ്ലീമ ഇത്തരം കാര്യങ്ങള്‍ തുറന്ന് എഴുതിയതിനാലാണ് താന്‍ അനഭിമതയായതെന്നും ചൂണ്ടിക്കാട്ടി. നേരത്തെ ഇടത് മുന്നണി ഭരണകാലത്ത് പശ്ചിമബംഗാള്‍ സര്‍ക്കാരില്‍ നിന്നേറ്റ അപമാനത്തെ കുറിച്ച് നേരത്തെ തസ്ലീമ തുറന്ന് എഴുതിയിരുന്നു. മതമൊലികവാദികളെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത് എന്നായിരുന്നു അവരുടെ ആക്ഷേപം. പശ്ചിമബംഗാളില്‍ നിന്ന് അവരെ പുറത്താക്കുന്ന അവസ്ഥയിലേക്ക് സാഹചര്യം മാറുകയും, അവര്‍ കൊല്‍ക്കത്ത വിടുകയും ചെയ്തിരുന്നു.
Discussion about this post