എറണാകുളം : ഭീഷണി സന്ദേശം പങ്കുവച്ച് ജയസൂര്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച നടി. ഫേസ്ബുക്കിലൂടെയാണ് നടി സന്ദേശം പങ്കുവച്ചത്. നിഥിൻ സൂര്യ എന്ന അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്.
‘ഡീ കോപ്പേ വല്ല കള്ളക്കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾക്ക് ജയേട്ടനാണ് വലുത്. നിന്റെ ഫുൾ ഡീറ്റെയിൽസ് നമുക്ക് അറിയാം . അതൊക്കെ ന്യൂസ് ചാനൽ വഴി പുറത്തേക്ക് വിടും. ഇങ്ങനെയാണ് നടിക്ക് വന്ന സന്ദേശങ്ങൾ.
ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ ചലച്ചിത്രതാരം ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്‌ഐആർ. നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനും , സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
നടിയുടെ മൊഴി ഇന്നലെ തന്നെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . വർഷങ്ങൾക്കുമുൻപ് സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയിൽവെച്ച് നടൻ കടന്നു പിടിച്ചുവെന്നും തുടർന്ന് ബലമായി ചുംബിച്ചുവെന്നും കഴിഞ്ഞദിവസമാണ് നടി മാദ്ധ്യമങ്ങളോട് തുറന്നു പറഞ്ഞത്.
Discussion about this post