2019 മനുഷ്യരാശി ഓർക്കാൻ ഇഷ്ടപ്പെടാത്ത വർഷം. അന്നാണ് ലോകത്തെ മുഴുവൻ വെള്ളം കുടിപ്പിച്ച മാസ്‌ക് ഇടീച്ച കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ആ രോഗം വരുത്തിവച്ച പ്രശ്‌നങ്ങളിൽ നിന്നും ഇന്നും ലോകം പൂർണമായും മുക്തമായിട്ടില്ല. ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ചു എന്ന് കരുതപ്പെടുന്ന രോഗം ഏഴ് ദശലക്ഷത്തിലധികം ആളുകുടെ ജീവനാണ് എടുത്തത്.
ഇപ്പോഴിതാ അതിമാരക വൈറസുകൾ വീണ്ടും ചൈനയിൽ കണ്ടൈത്തിയതായാണ് റിപ്പോർട്ടുകൾ. ഒന്നും രണ്ടുമല്ല നൂറിലധികം അപകടകാരികളായ വൈറസുകളെയാണ് ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നത്. കട്ടിയുള്ള രോമങ്ങൾ ഉള്ള ജീവികളിലാണ് അപകടകാരികളായ വൈറസുകളുടെ സാന്നിദ്ധ്യം. പേടിക്കേണ്ട കാര്യം എന്തെന്നാൽ ഇതിൽ 40 ലധികം വൈറസുകൾ മനുഷ്യനെ ബാധിക്കുന്നതാണ്. ഈ വാർത്ത പുറത്ത് വന്നതോടെ നിരവധി പേരാണ്് ചൈനയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഒരു മഹാമാരിയുടെ ക്ഷീണം ഇത് വരെ മാറിയിട്ടില്ലെന്നും ഇനിയും ലോകത്തെ ദ്രോഹിക്കാൻ ആണോ കമ്യൂണിസ്റ്റ് ചൈനയുടെ നീക്കമെന്നുമാണ് ആളുകൾ ചോദിക്കുന്നത്. മുട്ടൻ തെറിയും ആളുകൾ രാജ്യത്തെയും ഷീ ജിൻ പിംഗ് അടക്കമുള്ള ആളുകളെയും വിളിക്കുന്നുണ്ട്.
കട്ടിരോമങ്ങളുള്ള വളർത്തുമൃഗങ്ങളിൽ നിന്നാണ് ഗവേഷകർ പഠനത്തിനാവശ്യമായ സാമ്പിളുകൾ എടുത്തത്. ചൈനയുടെ അങ്ങോളമിങ്ങോളമുള്ള പ്രവശ്യകളിലെ വളർത്തുമൃഗങ്ങളെ പഠനവിധേയമാക്കി. കുറുക്കൻ കുടുംബത്തിൽപ്പെട്ട റാക്കൂൺ നായ്ക്കൾ ഫാമുകളിൽ സുരക്ഷയ്ക്കായി വളർത്താറുണ്ട്. ഇവയുടെ ശരീരത്ത് നിന്നും ഗിനിപന്നി,മിങ്ക്,മുയലുകൾ, എന്നിവയിലും വൈറസുകൾ കണ്ടെത്തിയിട്ടുണ്ട. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും എന്തോ ആപത്ത് വരാനുണ്ടെന്നും ആളുകൾ പറയുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പം പകരുന്നവയാണോ വൈറസുകളെന്നതിൽ സ്ഥിരീകരണമില്ല.
Discussion about this post