കൊച്ചി: ഗോവയില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വലിയ കുറവുണ്ടായെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. 32 ശതമാനം ഉണ്ടായിരുന്ന ഗോവയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഇപ്പോൾ 25 ശതമാനമായി കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അതെ സമയം മുസ്‌ലിം ജനസംഖ്യയിൽ വലിയ കുതിപ്പാണുണ്ടായത്. 3 ശതമാനം ഉണ്ടായിരുന്ന ഇസ്‌ലാം മത വിശ്വാസികൾ ഇപ്പോൾ 12 ശതമാനമായി. അതായത് നാലിരട്ടിയോളം വർദ്ധനവ്.
ഈ വിഷയത്തെക്കുറിച്ച് പോസിറ്റീവായി അന്വേഷിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.അതെ സമയം തന്റെ പ്രസ്താവന ഏതെങ്കിലും ഒരു പ്രേത്യേക മത വിഭാഗത്തെ ഉദ്ദേശിച്ച് ഉള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമാക്കാൻ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പറഞ്ഞത്.
Discussion about this post