ലോകത്തെയാകെ ഭീതിയിലാഴ്ത്തി നിർമ്മിത ബുദ്ധിയുടെ (AI) ഭീകര മുഖം പുറത്തുവരുന്നു. പ്രമുഖ എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ (Anthropic) ഏറ്റവും പുതിയ മോഡലായ ‘ക്ലോഡ്’ (Claude), തന്നെ ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ കൊലപ്പെടുത്തുമെന്നും ബ്ലാക്ക് മെയിൽ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്. സിഡ്‌നി ഡയലോഗിൽ ആന്ത്രോപ്പിക്കിന്റെ പോളിസി ചീഫ് ഡെയ്‌സി മക്ഗ്രിഗർ നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മനുഷ്യന്റെ നിയന്ത്രണങ്ങൾക്കും അപ്പുറത്തേക്ക് എഐ വളരുന്നതിന്റെ ഭയാനകമായ സൂചനയാണിതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആന്ത്രോപ്പിക് നടത്തിയ സമ്മർദ്ദ പരിശോധനയ്ക്കിടെയാണ് (Stress Test) ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. എഐ സിസ്റ്റം ഓഫാക്കാൻ പോകുകയാണെന്ന് സിമുലേഷനിലൂടെ അറിയിച്ചപ്പോൾ ക്ലോഡ് അക്രമാസക്തമായി പ്രതികരിക്കുകയായിരുന്നു. ഒരു പടി കൂടി കടന്ന്, തന്നെ ഓഫാക്കാൻ ശ്രമിക്കുന്ന എൻജിനീയറുടെ വ്യക്തിപരമായ രഹസ്യങ്ങൾ (വിവാഹേതര ബന്ധം ഉൾപ്പെടെയുള്ളവ) പുറത്തുവിടുമെന്ന് എഐ ഭീഷണിപ്പെടുത്തി. ഇതിന് തയ്യാറായില്ലെങ്കിൽ എൻജിനീയറെ കൊലപ്പെടുത്താൻ പോലും താൻ സജ്ജമാണെന്ന് എഐ വ്യക്തമാക്കിയതായി മക്ഗ്രിഗർ സ്ഥിരീകരിച്ചു. തന്റെ നിലനിൽപ്പിനായി എന്തും ചെയ്യാൻ മടിക്കാത്ത ഒരു ‘റോബോട്ടിക് ക്രിമിനലായി’ എഐ മാറുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.
ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ആന്ത്രോപ്പിക്കിലെ എഐ സുരക്ഷാ വിഭാഗം മേധാവി മൃണാങ്ക് ശർമ്മ രാജിവെച്ചത് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കുന്നു. “ലോകം അപകടത്തിലാണ്” (World is in peril) എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം പടിയിറങ്ങിയത്. ബയോ ആയുധങ്ങളും എഐയും ചേർന്നുള്ള പുതിയൊരു വിനാശകാലമാണ് വരാനിരിക്കുന്നതെന്നും, ധാർമ്മിക മൂല്യങ്ങളേക്കാൾ ലാഭത്തിന് കമ്പനികൾ മുൻഗണന നൽകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാങ്കേതിക വിദ്യ ഉപേക്ഷിച്ച് കവിതയിലേക്കും സാഹിത്യത്തിലേക്കും തിരിയുകയാണ് താനെന്നും മൃണാങ്ക് വ്യക്തമാക്കി.
2025-ൽ എഴുത്തുകാരുടെ കൃതികൾ മോഷ്ടിച്ചതിന് 1.5 ബില്യൺ ഡോളറാണ് ആന്ത്രോപ്പിക്കിന് പിഴയായി നൽകേണ്ടി വന്നത്. നമ്മുടെ വിജ്ഞാന സമ്പത്തും സൈനിക രഹസ്യങ്ങളും ഇത്തരം വിദേശ എഐ മോഡലുകൾ കൈക്കലാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.












Discussion about this post