ബംഗളൂരൂ : 26 കാരിയെ കൊലപ്പെടുത്തി 30 ലധികം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിന് പിന്നിൽ കാമുകനെന്ന ആരോപണവുമായി ഭർത്താവ് ഹേമന്ദ് ദാസ്. ഭാര്യയ്ക്ക് ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നെന്നും അയാളാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നുവെന്നും ഭർത്താവ് ഹേമന്ദ് പറഞ്ഞു. ഇയാൾക്കെതിരെ മുൻപ് പോലീസിൽ കേസ് കൊടുത്തിരുന്നു എന്നും അയാൾ വ്യക്തമാക്കി.
അതേസമയം, പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാൻ ശ്രമം തുടരുകയാണെന്നും ബംഗളൂരു പോലീസ് കമീഷണർ ബി ദയാനന്ദ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നെലമംഗല സ്വദേശി മഹാലക്ഷ്മിയുടെ (29) ശരീരഭാഗങ്ങൾ മുന്നേശ്വര ബ്ലോക്കിലെ അപ്പാർട്ട്‌മെന്റിൽ നിന്നും കണ്ടെത്തിയത്. അപ്പാർട്മെന്റിൽ നിന്ന് ദുർഗന്ധം വമിക്കാൻ ആരംഭിച്ചതോടെ അയൽക്കാർ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ എത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിൽ നിന്ന് ശരീരഭാഗങ്ങൾ ലഭിച്ചത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒറ്റയ്ക്കാണ് മഹാലക്ഷ്മി താമസിക്കുന്നത്
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. മറ്റെവിടെയെങ്കിലും വെച്ച് കൊല നടത്തിയ ശേഷം അപ്പാർമെന്റിലെത്തിച്ചതാകാം എന്ന് പോലീസ് സംശയിക്കുന്നു. അപ്പാർട്മെന്റിൽ നിന്ന് കൊലപാതകം നടത്തിയതിന്റെ തെളിവുകൾ കണ്ടെത്താനായിട്ടില്ല. യുവതിയുടെ ബന്ധുക്കളെ ഉൾപ്പെടെ പോലീസ് ചോദ്യം ചെയ്തുവരികയാണ്
Discussion about this post