ന്യൂഡൽഹി;ഇന്ത്യയുടെ വിദേശനാണ്യശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർകടന്നതിന് പിന്നാലെ പാകിസ്താനെ ട്രോളി സോഷ്യൽമീഡിയ. വിദേശ നാണ്യശേഖരത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യെയെയും 79 ാം സ്ഥാനത്ത് നിൽക്കുന്ന പാകിസ്താനെയും താരതമ്യം ചെയ്താണ് ട്രോളുകളത്രയും. 8,895 മില്യൺ ഡോളറാണ് പാകിസ്താന്റെ വിദേശനാണ്യ കരുതൻ. ഇന്ത്യയുടേതാകട്ടെ ബഹുദൂരം മുന്നിൽ 704,885 മില്യൺ ഡോളർ ആണ്. നിരവധി ട്രോളുകളാണ് ഇത് ചൂണ്ടിക്കാട്ടി ഉയരുന്നത്. പാകിസ്താന് 79 പോയിന്റ് ഇന്ത്യയ്ക്ക് വെറും 4 പോയിന്റേയുള്ളൂന്ന് പറഞ്ഞ് ആശ്വസിച്ചോളൂ പച്ചഫാൻസ്,്,ഞങ്ങൾപോയി നമ്പർവണ്ണായി വരാം, എന്നാണ് സോഷ്യൽമീഡിയയിൽ ഉയർന്ന രസകരമായ കമന്റ്.
അതേസമയം ചൈന (3.28 ലക്ഷം കോടി ഡോളർ), ജപ്പാൻ (1.3 ലക്ഷം കോടി ഡോളർ), സ്വിറ്റ്‌സർലൻഡ് (89,000 കോടി ഡോളർ) എന്നീരാജ്യങ്ങളാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. സെപ്തംബർ 27 ന് 1260 കോടി ഡോളർ ഉയർന്ന് 70,480 കോടി ഡോളറിൽ എത്തിനിൽക്കുകയായിരുന്നു. വിദേശകറൻസി ആസ്തിയിൽ 1000 കോടി ഡോളറിന്റെയും കരുതൽ സ്വർണസേഖരത്തിൽ 200 കോടി ഡോളറിന്റെയും വർദ്ധനയുണ്ടായതാണ് ഈ നേട്ടതിന് സഹായിച്ചത്. ഈ വർഷം ഇതുവരെ വിദേശനാണ്യശേഖരത്തിൽ 11,790 കോടി ഡോളറാണ് ഉയർന്നത്. ആർബിഐ ഗവർണറായി ശക്തികാന്ത ദാസ് ചുമതലയേറ്റ ശേഷം മാത്രം വിദേശനാണ്യശേഖരത്തിലുണ്ടായ വർദ്ധന 29,800 കോടി ഡോളറാണ്. പാകിസ്താന്റെ വിദേശനാണ്യശേഖരം 1070 കോടി ഡോളർ മാത്രമാണ്. രാജ്യാന്തരനാണ്യനിധിയിൽ നിന്ന് ലഭിച്ച 102 കോടി ഡോളറിന്റെ പാക്കേജ് കൂടി കൂട്ടിയാണ് ആയിരം കടന്നത്.
ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിലെ കുതിപ്പ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെയും വളർച്ചയുടെയും തെളിവായാണ് സാമ്പത്തികവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ കറൻസിയുടെ മൂല്യം കുത്തനെ കുറയുന്നത് തടയാനും,അതിന്റെ സ്ഥിരത ഉറപ്പാക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും വിദേശനാണ്യശേഖരം കൊണ്ട് സാധിക്കും. ഓഹരി കടപ്പത്ര വിപണിയിലേക്ക് വിദേശനിക്ഷേപം കുമിഞ്ഞുകൂടുന്നത് കൊണ്ട് കൂടിയാണ് വിദേശനാണ്യ ശേഖരം ഉയരുന്നത്.
Discussion about this post