തിരുവനന്തപുരം: അഴിമതി ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയെന്ന പെട്രോൾ പമ്പുടമ പ്രശാന്തന്റെ വാദം പൊളിയുന്നു. ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം സംബന്ധിച്ച പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അധികൃതർ. പരാതി ലഭ്യമായാൽ അത് സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരന് ഇ-മെയിൽ വഴിയോ എസ്.എം.എസ് മുഖേനയോ കൈമാറുകയാണ് പതിവ്. അങ്ങനെയൊരു സ്ഥിരീകരണവും കാണിക്കാൻ പരാതിക്കാരന്റെ കൈവശം ഇല്ല.
പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്തനാണ് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോൾ പമ്പിന് എൻഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുള്ളതിനാൽ തന്നെ ഇവിടെ അനുമതി നൽകാൻ പോലീസ് റിപ്പോർട്ട് അനുകൂലമായിരുന്നില്ല. തുടർന്ന് പെട്രോൾ പാമ്പിനുള്ള അനുമതി നീണ്ട് പോവുകയായിരുന്നു.
അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. . ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും രേഖപ്പെടുത്തും.
Discussion about this post