Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീവിച്ചിരിക്കുന്ന മഹാനായ ദേശീയ നേതാവ് വി എസ് അച്യുതാനന്ദൻ ; വി എസിന് പകരം വി എസ് മാത്രമേയുള്ളൂ : ജി.സുധാകരൻ

by Brave India Desk
Oct 19, 2024, 09:53 pm IST
in News, Kerala
Share on Facebook
Tweet
WhatsAppTelegram

101 വയസ്സ് തികയുന്ന വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് ജി സുധാകരൻ. വിഎസ് ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നുള്ളതിൽ അഭിമാനമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. 54 വർഷം അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. വിഎസിന് പകരം വിഎസ് മാത്രമേയുള്ളൂ എന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ജി സുധാകരൻ വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്നത്. വിഎസിനെ കുറിച്ചുള്ള നിരവധി ഓർമ്മകൾ അദ്ദേഹം ഈ പോസ്റ്റിൽ പങ്കുവെച്ചു.

ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

Stories you may like

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

വിഎസിന് 101 വയസ്സ് തികയുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം ജീവിച്ചിരിക്കാൻ കഴിയുന്നു എന്നുള്ളത് അഭിമാനകരമായ ഒരു കാര്യമാണ്.

കഴിഞ്ഞ 54 വർഷങ്ങളായി അദ്ദേഹത്തോടൊപ്പം പല നിലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനത്തിന് മാറ്റുകൂട്ടുന്നു.

പാർട്ടി സംഘാടകനായും എം എൽ എ ആയും മന്ത്രിയായും അയൽപക്കക്കാരനായും പാർട്ടിയുടെ സമുന്നത ദേശീയ നേതാവിന് കീഴിലായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് അപൂർവ്വ ഭാഗ്യമാണ്.

വി എസിന് പകരം വി എസ് മാത്രമേയുള്ളൂ.

ഒരു നൂറ്റാണ്ട് കഴിഞ്ഞ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആയിരക്കണക്കിന് നേതാക്കന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ദേശീയതലത്തിൽ പ്രതിഷ്ഠിക്കപ്പെട്ട നേതാക്കളാണ് സഖാക്കളായ സുന്ദരയ്യ, ബസുവപുന്നയ, രാജേശ്വരറാവു, ബി ടി ആർ, ജ്യോതിബാസു, സൂർജിത്ത്, ഇ എം എസ്, എ കെ ജി തുടങ്ങിയിട്ടുള്ളവർ. ആ പട്ടികയിലാണ് വി എസിന്റെ സ്ഥാനം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീവിച്ചിരിക്കുന്ന മഹാനായ ദേശീയ നേതാവാണ് അദ്ദേഹം.

1964 ൽ പാർട്ടി പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ വിഭജിക്കപ്പെടുന്ന കാലത്ത് ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങിവന്ന് സി പി എം രൂപീകരിച്ച 32 പേരിൽ ഒന്ന് വിഎസ് ആയിരുന്നു. അന്ന് തന്നെ അദ്ദേഹം ദേശീയ കൗൺസിൽ അംഗമായ ദേശീയ നേതാവായിരുന്നു.

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. പോളിറ്റ് ബ്യൂറോ മെമ്പറായി, പ്രതിപക്ഷ നേതാവായി, എം എൽ എയായി, മുഖ്യമന്ത്രിയായി, ഭരണ പരിഷ്‌കാരകമ്മിഷൻ ചെയർമാനായി പ്രവർത്തിച്ചു.

ഒരു തയ്യൽ തൊഴിലാളിയായും കയർ ഫാക്ടറി തൊഴിലാളിയായും പ്രവർത്തിച്ച് മത്സ്യത്തൊഴിലാളികളേയും കർഷക തൊഴിലാളികളേയും കയർ തൊഴിലാളികളേയുമൊക്കെ സംഘടിപ്പിച്ച് അദ്ദേഹം പോരാട്ടത്തിലൂടെ സഹനത്തിലൂടെ ജയിൽവാസത്തിലൂടെ മർദ്ദനങ്ങളിലൂടെ ധീരമായിട്ടുള്ള പ്രസംഗ ചാതുരിയോട് കൂടി ജനഹൃദയങ്ങളെ ആകർഷിച്ചുകൊണ്ടാണ് ദേശീയ നിലവാരത്തിൽ വളർന്നത്.

അദ്ദേഹം നമ്മളോടൊപ്പം ഇന്നും ജീവിച്ചിരിക്കുന്നു എന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്.

പാർട്ടിയുടെ വർഗീയ വിരുദ്ധ നിലപാടുകൾക്ക് ഏറ്റവും ശക്തി പകർന്ന ആളാണ്. എം വി രാഘവന്റെ ബദൽ രേഖാ സമ്പ്രദായത്തെ പരാജയപ്പെടുത്തിക്കൊണ്ട് 1984 ലെ എറണാകുളം സി പി എം സംസ്ഥാന സമ്മേളനത്തിൽ വി എസ് അവിടെയുണ്ടായിരുന്ന പ്രതിനിധികളുടെ അംഗീകാരം വാങ്ങി. രാഘവന്റെ ബദൽ രേഖാ സംവിധാനം തള്ളിക്കളഞ്ഞ് പാർട്ടി വർഗീയ വിരുദ്ധ മതനിരപേക്ഷ നിലപാടിൽ ഉറച്ചുനിന്ന് അതിനടിത്തറ സുഭദ്രമാക്കി. ആ അടിത്തറയിലാണ് ഇന്നും സി പി എം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

ക്രാന്തദർശിയായ തൊഴിലാളി നേതാവായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ഇന്നലകളെയും ഇന്നിനെയും മാത്രമല്ല ഭാവിയെയും ലക്ഷ്യമാക്കിയാണ് അദ്ദേഹം പാർട്ടി പ്രവർത്തനം നടത്തിയത്.

അദ്ദേഹത്തിന്റെ പരിലാളനമേറ്റ് വിദ്യാർത്ഥി ജീവിതം മുതൽ വളരാൻ കഴിഞ്ഞ, 1970 മുതൽ 54 വർഷത്തെ അടുപ്പമുള്ള, ഇന്നും പുന്നപ്രയിൽ താമസിക്കുന്ന എനിക്ക് സവിശേഷമായ ആദരാഭിമാനങ്ങളോടെ അദ്ദേഹത്തെ ഓർക്കാൻ കഴിയുന്നു.

വി എസിന് ജന്മദിനാശംസകൾ….
വി എസിന്റെ കുടുംബത്തിനും ആശംസകൾ…..
അദ്ദേഹത്തിന്റെ കരുത്തുറ്റ സഹധർമ്മിണി വസുമതി സിസ്റ്റർക്കും മകൻ അരുണിനും മകൾ ആശക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാവിധ ആശംസകൾ ……

Tags: cpmg sudhakaranvs achyuthanandhan
Share4
Tweet
SendShare

Latest stories from this section

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

1.4 ലക്ഷം എൻജിനീയർമാർ, വൻ നിക്ഷേപങ്ങൾ; സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

1.4 ലക്ഷം എൻജിനീയർമാർ, വൻ നിക്ഷേപങ്ങൾ; സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

Latest News

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

1.4 ലക്ഷം എൻജിനീയർമാർ, വൻ നിക്ഷേപങ്ങൾ; സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

1.4 ലക്ഷം എൻജിനീയർമാർ, വൻ നിക്ഷേപങ്ങൾ; സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies