ന്യൂഡൽഹി : മധ്യ ആൻഡമാൻ കടലിന് മുകളിലുള്ള ചുഴലിക്കാറ്റ് ഒക്‌ടോബർ 23ഓട് കൂടി ദന ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടൽ ലക്ഷ്യമാക്കിയാണ് നീങ്ങുക എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്‌ടോബർ 24 രാവിലെയോടെ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്ത് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പ്.
ആന്‍ഡമാന്‍ കടലിന് മുകളില്‍ നിലകൊള്ളുന്ന അന്തരീക്ഷ ചുഴലി നാളെയോടെ ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് സൂചനയിൽ വ്യക്തമാക്കുന്നു. വൈകാതെ തന്നെ ഇത് തീവ്ര ന്യൂനമര്‍ദമായി മാറും. തുടർന്ന് ബുധനാഴ്ചയോടെ മധ്യ കിഴക്കന്‍ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറുമെന്നും ആണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 21 വരെ ആൻഡമാൻ കടലിലും ഒക്ടോബർ 22, 24 തീയതികളിൽ മധ്യ ബംഗാൾ ഉൾക്കടലിലും 24 മുതൽ 25 വരെ വടക്കൻ ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഒക്‌ടോബർ 24 മുതൽ 25 വരെ വടക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
Discussion about this post