തന്നെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് തസ്ലീമ തന്റെ അഭ്യർത്ഥന നടത്തിയത്.
“പ്രിയപ്പെട്ട അമിത് ഷാജി നമസ്‌കാർ. ഈ മഹത്തായ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നതിനാലാണ് ഞാൻ ഇന്ത്യയിൽ ജീവിക്കുന്നത്. കഴിഞ്ഞ 20 വർഷമായി ഇത് എൻ്റെ രണ്ടാമത്തെ വീടാണ്. എന്നാൽ ജൂലൈ 22 മുതൽ ആഭ്യന്തര മന്ത്രാലയം എൻ്റെ താമസാനുമതി നീട്ടിനൽകുന്നില്ല. ഇതിൽ എനിക്ക് വളരെ വിഷമമുണ്ട് . നിങ്ങൾ എന്നെ ഇവിടെ തുടരാൻ അനുവദിച്ചാൽ ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവളായിരിക്കും “.
സമൂഹ മാധ്യമമായ എക്‌സിൽ അമിത് ഷായെ ടാഗ് ചെയ്തുകൊണ്ട് ഇട്ട പോസ്റ്റിൽ നസ്രീൻ പറഞ്ഞു.
ഇസ്ലാമിക വർഗീയതയുടെ കടുത്ത വിമർശകയായ തസ്ലീമയ്ക്ക് വർഗീയതയെക്കുറിച്ചും ബംഗ്ലാദേശിലെ സ്ത്രീസമത്വത്തെക്കുറിച്ചും എഴുതിയതിൻ്റെ പേരിൽ ബംഗ്ലാദേശ് വിടേണ്ടി വന്നതാണ്.
ഇന്ത്യയിലെ ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം ബംഗാളി ഹിന്ദുക്കളുടെ നേർക്കുണ്ടായ അക്രമം, ബലാത്സംഗം, കൊള്ളകൾ, കൊലപാതകങ്ങൾ എന്നിവ വിശദമായി പ്രതിപാദിച്ചതിനാൽ അവരുടെ “ലജ്ജ” എന്ന പുസ്തകം ബംഗ്ലാദേശിൽ വലിയ വിമർശനങ്ങൾക്ക് വഴി തെളിച്ചിരിന്നു.
അതിനു ശേഷമുള്ള 10 വർഷം സ്വീഡൻ, ജർമ്മനി, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിൽ താമസിച്ച നസ്രീൻ 2004-ൽ കൊൽക്കത്തയിലേക്ക് മാറി, തുടർന്ന് അവിടെ 2007 വരെ താമസിച്ചു. തുടർന്ന് ഡൽഹിയിലേക്ക് മാറിയ അവർക്ക് ശാരീരികമായി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് വീട്ടുതടങ്കലികേണ്ടി വന്നു . എന്നിരുന്നാലും, 2008-ൽ അവൾക്ക് ഇന്ത്യ വിട്ട് യുഎസിലേക്ക് പോകേണ്ടിവന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം നസ്രീൻ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങി.









Discussion about this post